ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചനിലയില്‍. കാരണം വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
ഈസ്റ്റ് ഡല്‍ഹിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. 42കാരനായ ജിത്തു ചൗധരിയാണ് കൊല്ലപ്പെട്ടത്. മയൂര്‍ വിഹാറില്‍ വീടിന് മുന്നില്‍ പൊലീസ് കോണ്‍സ്റ്റബിളാണ് രക്തം വാര്‍ന്നൊഴുകിയ നിലയില്‍ ബിജെപി നേതാവിനെ കണ്ടെത്തിയത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ട ജിത്തു ചൗധരിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ