16കാരന്റെ മൃതദേഹം തടാകത്തിൽ, സമീപം കളിമൺ പ്രതിമ, നരബലിയെന്ന് കുടുംബം; സഹപാഠികൾക്കെതിരെ കേസ്

കൂട്ടുകാർ വിളിച്ചുകൊണ്ടുപോയി നരബലി നടത്തുകയായിരുന്നു എന്നാണ് പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൈസൂർ; പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തിയ സംഭവം നരബലിയെന്ന് പരാതി. 16കാരനായ മഹേഷിന്റെ മൃതദേഹമാണ് ഹാലെപുര ​ഗ്രാമത്തിലെ നഞ്ചൻ​ഗുഡിൽ കണ്ടെത്തിയത്. കൂട്ടുകാർ വിളിച്ചുകൊണ്ടുപോയി നരബലി നടത്തുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് മഹേഷിന്റെ രണ്ട് സഹപാഠികൾ ഉൾപ്പടെ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു. 

കൂട്ടുകാർ വിളിച്ചുകൊണ്ടുപോയത് കാർ കഴുകാൻ

ഞായറാഴ്ചയാണ് രണ്ട് ഒപ്പം പഠിക്കുന്ന 3 പേർ കാർ കഴുകാനെന്നു പറഞ്ഞു മഹേഷിനെ കൂട്ടിപ്പോയത്. ഇവരുടെ കൂട്ടത്തിൽ ഒരാൾക്ക് കാറുണ്ടായിരുന്നു. തുടർന്നാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് കളിമണ്ണിന്റെ പ്രതിമയും മൺ കലവും ദുർമന്ത്രവാദത്തിനുപയോഗിക്കുന്ന ദ്രവ്യങ്ങൾ കണ്ടെത്തിയെന്നും പിതാവ് സിദ്ധരാജു പറയുന്നു. 

അമാവാസി ദിനത്തിൽ നരബലി നടത്തിയാൽ ഉയർച്ചയുണ്ടാകുമെന്നു വിശ്വസിക്കുന്ന ചില കുടുംബങ്ങളിൽപെട്ടവരാണിതു ചെയ്തതെന്നും പരാതിയിലുണ്ട്. തെളിവുകൾ ശേഖരിച്ച് പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com