കുഞ്ഞിന്റെ പരിചരണത്തെ ചൊല്ലി തര്‍ക്കം; യുവതിയെ കൊലപ്പെടുത്തി തുണിയില്‍ പൊതിഞ്ഞു; പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഡല്‍ഹി മുകുന്ദ്പുര്‍ സ്വദേശിനി സന്തോഷിയാണ് കൊല്ലപ്പെട്ടത്. വിജയ് എന്നയാളാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സ്റ്റേഷനിലെത്തി ഭാര്യയെ കൊലപ്പെടുത്തിയെന്ന് വിജയ് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആദ്യവിവാഹത്തില്‍ അദ്ദേഹത്തിന് വിജയിന് നാലുകുട്ടികളുണ്ട്. ഹോസ്പിറ്റലിലെ സഹജീവനക്കാരിയുമായി വിജയിന് ബന്ധമുണ്ടെന്നറിഞ്ഞതോടെ ഭാര്യ  ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. സന്തോഷി ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. യുവതിക്കും നാലുകുട്ടികളുണ്ട്. 

ഏറെ നാളായി ഒരുമിച്ച് ജീവിക്കുന്ന ഇവര്‍ക്ക് രണ്ടുവയസുളള കുട്ടിയുണ്ട്. കുട്ടിയുടെ പരിചരണവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായി. ജൂണ്‍ 17ന് വൈകീട്ട് ഇതേ ചൊല്ലി ഇരുവരും വഴക്കിട്ടു. വഴക്ക് മൂര്‍ച്ഛിച്ചതോടെ പ്രതി സന്തോഷിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും തുണിയില്‍ പൊതിഞ്ഞു ഉപേക്ഷിക്കുകയുമായിരുന്നു. പിറ്റേന്ന് യുവാവ് പൊലീസ് സറ്റേഷനിലെത്തി സംഭവം പറയുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com