സുരക്ഷിതമല്ലാത്ത സെക്‌സ്; ലോക്ഡൗണ്‍ കാലത്ത് രാജ്യത്ത് 85,000 പേര്‍ക്ക് എച്ച്‌ഐവി ബാധ

സുരക്ഷിതമല്ലാത്ത സെക്‌സ് മൂലം ഏറ്റവും കൂടുതല്‍ എച്ച്‌ഐവി ബാധിതര്‍ മഹാരാഷ്ട്രയിലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് 85,000 പേര്‍ക്ക് എച്ച്‌ഐവി ബാധയുണ്ടായതായി റിപ്പോര്‍ട്ട്. 2020-21 കോവിഡ് ലോക്ഡൗണ്‍ കാലത്ത് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് രോഗബാധയുണ്ടായത്. സാമൂഹ്യപ്രവര്‍ത്തകന്‍ ചന്ദ്രശേഖര്‍ ഗൗറിന് വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

സുരക്ഷിതമല്ലാത്ത സെക്‌സ് മൂലം ഏറ്റവും കൂടുതല്‍ എച്ച്‌ഐവി ബാധിതര്‍ മഹാരാഷ്ട്രയിലാണ്. 10,498 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 9521 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആന്ധ്രയാണ് രണ്ടാമത്. മൂന്നാംസ്ഥാനത്തുള്ള കര്‍ണാടകയില്‍ 8947 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

യുപിയില്‍ സുരക്ഷിതമല്ലാത്ത സെക്‌സ് മൂലം 6905 പേര്‍ക്കും, തെലങ്കാനയില്‍ 6505 പേര്‍ക്കും ബിഹാറില്‍ 5462 പേര്‍ക്കും എച്ച്‌ഐവി ബാധയുണ്ടായി. ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലും എച്ച്‌ഐവി ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതടക്കം രാജ്യത്താകെ 85,268 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമ്മയില്‍ നിന്ന് കുട്ടികളിലേക്ക് എച്ച്‌ഐവി പകര്‍ന്ന 300 കേസുകളും ഉണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.    

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com