സിവില്‍ സര്‍വീസിന് പഠിക്കുന്ന ഭര്‍ത്താവിന് 'വഴിവിട്ട ബന്ധം', യുവതിയെ ബലാത്സംഗം ചെയ്യാന്‍ ഗുണ്ടകളെ വാടകയ്ക്ക് എടുത്തു; ഭാര്യ അറസ്റ്റില്‍ 

ര്‍ത്താവ് വനിതാ സുഹൃത്തുമായി അടുപ്പത്തിലാണ് എന്ന സംശയത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ഗുണ്ടകളെ വാടകയ്ക്ക് എടുത്ത ഭാര്യ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ഭര്‍ത്താവ് വനിതാ സുഹൃത്തുമായി അടുപ്പത്തിലാണ് എന്ന സംശയത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ഗുണ്ടകളെ വാടകയ്ക്ക് എടുത്ത ഭാര്യ അറസ്റ്റില്‍. തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായുള്ള യുവതിയുടെ പരാതിയിലാണ് ഭാര്യ അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭര്‍ത്താവ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. വനിതാ സുഹൃത്തും സമാനമായ നിലയില്‍ സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്ന പെണ്‍കുട്ടിയാണ്.

ഹൈദരാബാദ് ഗച്ചിബൗളിയിലാണ് സംഭവം. ഭര്‍ത്താവിന് വനിതാ സുഹൃത്തുമായുള്ള അടുപ്പമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കുട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ഭാര്യയ്ക്കും മറ്റു കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.

32കാരനായ ഭര്‍ത്താവിനെ വനിതാ സുഹൃത്ത് കോച്ചിങ് സെന്ററില്‍ വച്ചാണ് പരിചയപ്പെട്ടത്. സൗഹൃദത്തിലായതോടെ, യുവതി 32കാരന്റെ വീട്ടില്‍ വരാന്‍ തുടങ്ങി. പിന്നീട് യുവതി 32കാരന്റെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയതായി പൊലീസ് പറയുന്നു.

തുടക്കത്തില്‍ ഭാര്യയ്ക്ക് ഇതില്‍ സംശയം തോന്നിയിരുന്നില്ല. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് വനിതാ സുഹൃത്തുമായി അടുപ്പത്തിലാണെന്ന് സംശയം തോന്നി തുടങ്ങി. ഇതുസംബന്ധിച്ച് വീട്ടില്‍ തുടര്‍ച്ചയായി വഴക്ക് ഉണ്ടായതിനെ തുടര്‍ന്ന് യുവതി വീട്ടില്‍ നിന്ന് മാറി താമസിച്ചു. എന്നിട്ടും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. അടുത്തിടെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ എന്ന് പറഞ്ഞ് 32കാരന്റെ ഭാര്യ യുവതിയെ വീട്ടിലേക്ക് വിളിച്ചു.

മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി വീട്ടില്‍ എത്തിയത്. യുവതിയുമായി ഒറ്റയ്ക്ക് ചിലകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും അതുവരെ പുറത്ത് നില്‍ക്കാനും മാതാപിതാക്കളോട് ഭാര്യ ആവശ്യപ്പെട്ടു. അതിനിടെ തന്നെ 32കാരന്റെ ഭാര്യയുടെ കൂട്ടാളികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

ആറുപേര്‍ ചേര്‍ന്ന് തന്നെ നിലത്തിട്ടാണ് ആക്രമിച്ചത്. വായ് പൊത്തിപ്പിടിച്ചു. തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ മാതാപിതാക്കളാണ് മകളെ രക്ഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com