'മസാജ് അല്ല, ഫിസിയോ തെറാപ്പി'- ജയിലിൽ സത്യേന്ദ്ര ജെയിനിന് വിഐപി പരിഗണനയെന്ന ആരോപണത്തിൽ കെജരിവാൾ

കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ജെയിനിനെ ഒരാൾ മസാജ് ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നത്
കെജരിവാള്‍/ഫയല്‍ ചിത്രം
കെജരിവാള്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നതിന്റെ വീഡിയോ വിവാദമായ പശ്ചാത്തലത്തിൽ അതിനെ ന്യായീകരിച്ച് എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ. 

കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ജെയിനിനെ ഒരാൾ മസാജ് ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നത്. ദേഹത്തും കാലിലുമൊക്കെയാണ് ഇയാൾ മസാജ് ചെയ്യുന്നത്. സംഭവം ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരുന്നു. 

'വീഡിയോയിൽ കാണുന്നത് മസാജോ വിഐപി പരിഗണനയോ അല്ല. അത് ഫിസിയോ തെറാപ്പിയാണ്'- കെജ്‌രിവാള്‍ പ്രതികരിച്ചു. 

സംഭവത്തെ മസാജെന്നും വിഐപി പരിഗണനയെന്നും പറയുന്നത് ബിജെപിയാണ്. അത് വെറും ഫിസിയോ തെറാപ്പിയാണെന്നായിരുന്നു ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കവേ കെജരിവാള്‍ വ്യക്തമാക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com