മുംബൈ: അപൂർവ ഇനത്തിൽപ്പെട്ടതും വംശനാശ ഭീഷണി നേരിടുന്നതുമായ നിരവധി മൃഗങ്ങളെ മുംബൈ വിമാനത്താവളത്തിൽ കണ്ടെത്തി. വിദേശ ഇനത്തിൽപ്പെട്ടതടക്കമുള്ള 665 മൃഗങ്ങളെയാണ് അനധികൃതമായി കടത്താൻ ശ്രമിച്ചത്. ഏതാണ്ട് മൂന്ന് കോടിക്ക് മുകളിൽ മൂല്യം വരുന്നതാണ് ഇവ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് ഇവയെ പിടിച്ചെടുത്തത്. പെരുമ്പാമ്പുകൾ, പല്ലികൾ, ആമകൾ, ഇഗ്വാനകൾ, വിവിധതരം ആമകൾ തുടങ്ങിയവയെയാണ് മലേഷ്യയിലേക്ക് അയക്കാനൊരുങ്ങിയ ചരക്കുകൾക്കൊപ്പം കണ്ടെത്തിയത്. 30 പെട്ടികളിൽ നിറച്ച നിലയിലാണ് ഇവയെ കണ്ടെത്തിയത്. ഇതിൽ 117 മൃഗങ്ങൾ ചത്ത നിലയിലായിരുന്നു.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. വനം വകുപ്പ്, വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നടപടിയുണ്ടായത്. പിടികൂടിയ മൃഗങ്ങളെ വനം വകുപ്പിന് കൈമാറും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ