ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക ട്രക്കിന് തീപിടിച്ച് അഞ്ച് സൈനികർ മരിച്ച സംഭവം ഭീകരാക്രമണമെന്ന് സൈന്യം. ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിലാണ് ട്രക്കിന് തീപിടിച്ചത് എന്നാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. ട്രക്കിൽ മിന്നലേറ്റാണ് തീപിടിച്ചത് എന്നായിരുന്നു ആദ്യം വാർത്തകൾ പുറത്തുവന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. സൈന്യം മേഖലയിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് ആക്രമണമുണ്ടായത്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള വനമേഖലയ്ക്ക് സമീപമാണ് ആക്രമണം നടന്നത്. ട്രക്കിൽ ആറ് സൈനികരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിംബർ ഗലിയിൽ നിന്ന് പൂഞ്ചിലേക്ക് വരികയായിരുന്നു വാഹനം. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നത് മുതലെടുത്താണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് സൈന്യം ഇറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത്.
ജി 20 ഉച്ചകോടിയുടെ ഭാഗമായി മെയിൽ ശ്രീനഗറിൽവെച്ച് ടൂറിസം മീറ്റിങ് നടക്കാനിരിക്കെയാണ് പൂഞ്ചിൽ ആക്രമണം നടന്നിരിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ നരോദ ഗാം കൂട്ടക്കൊല; മുഴുവൻ പ്രതികളെയും വെറുതെവിട്ടു
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ