വിവാഹേതരബന്ധമെന്ന് സംശയം; യുവതിയെ കഴുത്ത് ഞെരിച്ചുകൊന്നു; മൃതദേഹം രണ്ട് കഷണങ്ങളാക്കി; ചാക്കില്‍ കെട്ടി കനാലില്‍ തള്ളി; ഭര്‍ത്താവ് അറസ്റ്റില്‍

അറുത്തെടുത്ത തല ഒരു ചാക്കിലും ശരീരം മറ്റൊരു ചാക്കിലും നിറച്ചു. ആളെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് മൃതദേഹം കനാലില്‍ ഉപേക്ഷിച്ചതെന്ന് പ്രതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: ഭാര്യയെ കൊലപ്പെടുത്തി രണ്ടായി മുറിച്ച് ചാക്കില്‍ കെട്ടി കനാലില്‍ തള്ളിയ സംഭവത്തില്‍ യുവാവ് പിടിയില്‍. വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ചാണ് ഭര്‍ത്താവ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി മുഹമ്മദ് അന്‍സാറുള്‍ കുറ്റം സമ്മതിച്ചത്. ബംഗളാളിലെ സിലുഗുരിയിലാണ് സംഭവം

ഭാര്യ രേണുക ഖാത്തൂണിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ടുകഷണങ്ങളാക്കി ചാക്കില്‍ നിറയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അറുത്തെടുത്ത തല ഒരു ചാക്കിലും ശരീരം മറ്റൊരു ചാക്കിലും നിറച്ചു. ആളെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് മൃതദേഹം കനാലില്‍ ഉപേക്ഷിച്ചതെന്ന് പ്രതി പറഞ്ഞു.

മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തിരച്ചലില്‍ മൃതദേഹം കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ നടന്ന ശ്രദ്ധവാക്കറിനെ പങ്കാളി കൊലപ്പെടുത്തിയ ശേഷം മൃതദേഹം 35 കഷണങ്ങളാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com