ഭര്‍ത്താവിനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി; ജനനേന്ദ്രിയം മുറിച്ചുമാറ്റി; മൃതദേഹം തുണിയില്‍ പൊതിഞ്ഞ് റോഡരികില്‍ വലിച്ചെറിഞ്ഞു; യുവതി പിടിയില്‍

ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ഉറക്കുഗുളികകള്‍ നല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി മഴുകൊണ്ട് വെട്ടിക്കൊലപ്പെടത്തി. മധ്യപ്രദേശിലെ സിങ്ഗ്രൗലിയിലാണ് സംഭവം. ബിരേന്ദര്‍ ഗുര്‍ജാര്‍ എന്നായളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ അഞ്ച് തവണ വിവാഹം കഴിച്ചതായും അഞ്ചാമത്തെ ഭാര്യയാണ് ഇയാളെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

ഫെബ്രുവരി ഒന്നിനായിരുന്നു കൊലപാതകം. ഇയാളുടെ കഴുത്തിലും ജനനേന്ദ്രിയത്തിലും വലിയ മുറിവുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പൊലീസ് അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. അതിനിടെ മരിച്ചയാളുടെ ഭാര്യയെയും പൊലീസ് നിരീക്ഷിച്ചിരുന്നു. യുവതിയെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്

ഭര്‍ത്താവ് ലഹരിക്കടിമയായിരുന്നെന്നും മദ്യലഹരിയില്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 21ന് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ഉറക്കുഗുളികകള്‍ നല്‍കിയതായും യുവതി പറഞ്ഞു. ആദ്യം ഭര്‍ത്താവിനെ മഴു കൊണ്ട് പലതവണ ആക്രമിക്കുകയും പിന്നീട് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് യുവതി പറഞ്ഞു

കൃത്യത്തിന് ശേഷം ഭര്‍ത്താവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് വഴിയരികില്‍ വലിച്ചെറിഞ്ഞു. തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി വസ്ത്രങ്ങളും ചെരിപ്പുകളും കത്തിച്ചുകളഞ്ഞതായും യുവതി പറഞ്ഞു. ബീരേന്ദ്രയുടെ ഉപദ്രവം സഹിക്കാനാകാതെ വന്നതോടെയാണ് മറ്റ് ഭാര്യമാര്‍ ഇയാളെ ഉപേക്ഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com