വിവാഹപ്പിറ്റേന്ന് ബ്ലോക്കില്‍ വച്ച് വരന്‍ കാറില്‍ നിന്ന് ഇറങ്ങിയോടി, രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല; പരാതിയുമായി വധു

വിവാഹപ്പിറ്റേന്ന് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ സമയത്ത് കാറില്‍ നിന്ന് ഇറങ്ങിയോടി കടന്നുകളഞ്ഞ വരനെതിരെ പരാതി നല്‍കി വധു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: വിവാഹപ്പിറ്റേന്ന് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ സമയത്ത് കാറില്‍ നിന്ന് ഇറങ്ങിയോടി കടന്നുകളഞ്ഞ വരനെതിരെ പരാതി നല്‍കി വധു. രണ്ടാഴ്ച കഴിഞ്ഞിട്ടും വരനെ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് വധു പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. വധുവിന്റെ പരാതിയില്‍ തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

ബംഗളൂരുവില്‍ ഫെബ്രുവരി 16നായിരുന്നു സംഭവം. തൊട്ടുമുന്‍പത്തെ ദിവസമായിരുന്നു വിവാഹം. പള്ളിയില്‍ പോയി തിരിച്ചുപോകുമ്പോള്‍ കാര്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി. ഈസമയത്താണ് വരന്‍ കാറില്‍ നിന്ന് ഇറങ്ങിയോടി കടന്നുകളഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. മുന്‍സീറ്റിലിരുന്ന യുവാവ് കാറിന്റെ ഡോര്‍ തുറന്ന് പുറത്ത് കടന്ന ശേഷം ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. വരന്റെ പിന്നാലെ ഓടിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ലെന്നും വധുവിന്റെ പരാതിയില്‍ പറയുന്നു.

മുന്‍ കാമുകി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി കല്യാണത്തിന് മുന്‍പ് തന്നെ വരന്‍ തന്നോട് പറഞ്ഞിരുന്നതായി വധു പറയുന്നു. ആശങ്ക വേണ്ടെന്നും പ്രശ്‌നം പരിഹരിക്കുന്നതിന് വരനൊപ്പം താനും കുടുംബവും ഉണ്ടാവുമെന്നും ഉറപ്പുനല്‍കിയതായും വധു പറയുന്നു. 

വരന് ഗോവയില്‍ മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള കാര്യം വരന്റെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് യുവാവിനെ കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചത്. കല്യാണത്തിന് മുന്‍പ് തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന കാര്യം വരന്‍ തന്നെ അറിയിച്ചിരുന്നതായും വധു പറയുന്നു. എന്നാല്‍ ബന്ധം തുടരില്ലെന്ന് വരന്‍ തനിക്ക് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കല്യാണവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും വധു പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com