'കാന്‍സര്‍ രണ്ടാംഘട്ടത്തിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്നു; വേദനയോടെ കാത്തിരിക്കുകയാണ്; ജയിലില്‍ കഴിയുന്ന സിദ്ദുവിന് വൈകാരികമായ കുറിപ്പുമായി ഭാര്യ

'ഇന്ന് ഒരു ശസ്ത്രക്രിയക്കായി പോവുകയാണ്. ആരെയും കുറ്റപ്പെടുത്താനില്ല, എല്ലാം ദൈവത്തിന്റെ തീരുമാനമാണ്'
ഭാര്യ നവജ്യോത് കൗറിനൊപ്പം നവജ്യോത് സിങ് സിദ്ദു
ഭാര്യ നവജ്യോത് കൗറിനൊപ്പം നവജ്യോത് സിങ് സിദ്ദു

ചണ്ഡിഗഡ്: ജയിലില്‍ കഴിയുന്ന മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിന് വൈകാരികമായ കുറിപ്പുമായി ഭാര്യ നവജ്യോത് കൗര്‍. കാന്‍സര്‍ എന്നില്‍ രണ്ടാംഘട്ടത്തിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഭാര്യ ട്വിറ്ററില്‍ കുറിച്ചു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഒരാള്‍ മരിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് സിദ്ധു. 1988ലായിരുന്നു സംഭവം.

'ചെയ്യാത്ത കുറ്റത്തിന് അദ്ദേഹം ജയിലില്‍ കഴിയുകയാണ്. ഓരോ ദിവസവും നിന്നെയും കാത്ത് വലിയ വേദനയില്‍ പുറത്ത് കാത്തിരിക്കുകയാണ്. നിനക്ക് അവര്‍ ആവര്‍ത്തിച്ച് നീതി നിഷേധിക്കപ്പെടുകയാണ്. നിനക്ക് വേണ്ടി കാത്തിരിക്കാത്തതിന് ക്ഷമിക്കണം. കാന്‍സര്‍ അതിന്റെ അതിന്റെ രണ്ടാംഘട്ടത്തിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു ശസ്ത്രക്രിയക്കായി പോവുകയാണ്. ആരെയും കുറ്റപ്പെടുത്താനില്ല, എല്ലാം ദൈവത്തിന്റെ തീരുമാനമാണ്'-നവജോത് കൗര്‍ ട്വീറ്റ് ചെയ്തു.

ഗുര്‍നാം സിങ് എന്നയാള്‍ കൊല്ലപ്പെട്ട കേസിലാണ് സിദ്ദുവിനെ കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചത്. വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍ണാം സിങ് ചോദ്യം ചെയ്തു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. സിദ്ദുവിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുര്‍ണാം ആശുപത്രിയില്‍വെച്ച് മരിച്ചു.പഞ്ചാബ് ഹരിയാന ഹൈക്കോടതി മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് മൂന്ന് വര്‍ഷം തടവ് വിധിച്ചെങ്കിലും 2018ല്‍ സുപ്രിംകോടതി ശിക്ഷ 1000 രൂപ പിഴയിലൊതുക്കി. മരിച്ചയാളുടെ ബന്ധുക്കള്‍ നല്‍കിയ പുനപ്പരിശോധനാ ഹരജിയിലാണ് സുപ്രിംകോടതി ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com