ഭുവനേശ്വര്‍: ഒഡീഷയില്‍ ചോറ് വയ്ക്കാത്തതിന് ഭാര്യയെ അടിച്ചുകൊന്നു. 40കാരനായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സാബല്‍പൂര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സനാതന്‍ ആണ് 35കാരിയായ പുഷ്പയെ അടിച്ചുകൊന്നത്. ഇരുവരുടെയും മക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.
മകള്‍ ജോലിക്കായി പുറത്ത് പോയിരിക്കുകയായിരുന്നു. മകന്‍ കൂട്ടുകാരന്റെ വീട്ടില്‍ ഉറങ്ങാന്‍ പോയി. മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ മകന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ സനാതന്‍ ആണ് പുഷ്പയെ കൊന്നതെന്ന് കണ്ടെത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
സനാതന്‍ ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ സമയത്താണ് സംഭവം നടന്നത്. പുഷ്പ കറി വെച്ചെങ്കിലും ചോറ് വെച്ചിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. കുപിതനായ സനാതന്‍ ഭാര്യയെ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ