We were having bhelpuri, then terrorist shot husband: Pahalgam survivor's account
ഭര്‍ത്താവ് മരിച്ചതിനടുത്ത് ഇരിക്കുന്ന ഭാര്യ, എക്‌സില്‍ പ്രചരിക്കുന്ന ഫോട്ടോഎക്‌സ്

'ബേല്‍പൂരി കഴിക്കുമ്പോഴാണ് അയാള്‍ നിറയൊഴിച്ചത്, നിങ്ങള്‍ മുസ്ലീമല്ലെന്ന് പറയുന്നുണ്ടായിരുന്നു'; കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ-വിഡിയോ

സഹായത്തിനായി യാചിക്കുകയും കരയുകയും ചെയ്യുന്നവരുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
Published on

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറാതെ സഞ്ചാരികള്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ പ്രതികരണത്തിന്റെ വീഡിയോ പുറത്തുവന്നു. ബേല്‍പൂരി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അക്രമി നിറയൊഴിക്കുകയായിരുന്നുവെന്നും നിങ്ങള്‍ മുസ്ലീമല്ലെന്ന് പറഞ്ഞാണ് തോക്കുധാരി വെടിയുതിര്‍ത്തതെന്നും യുവതി പറയുന്നു.

സംഭവ സ്ഥലത്ത് നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സഹായത്തിനായി യാചിക്കുകയും കരയുകയും ചെയ്യുന്നവരുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ട്രെക്കിങ്ങിനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഹല്‍ഗാമിലെ ബെയ്സരണിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മുകശ്മീര്‍ പൊലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. കാല്‍നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com