
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കുള്ള നീതിയുടെ തുടക്കമാണ് ഓപ്പറഷേന്‍ സിന്ദൂറെന്ന് ആര്‍എസ്എസ്. രാജ്യത്തിന്റെ പൂര്‍ണപിന്തുണയോടെ നീതി നടപ്പാക്കിയെന്നും ആര്‍എസ്എസ് നേതാവ് സുനില്‍ അംബേക്കര്‍ എക്‌സില്‍ കുറിച്ചു.
'ഓപ്പറേഷന്‍ സിന്ദൂറിലൂടെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കുള്ള നീതിയുടെ തുടക്കമാണ്. രാഷ്ട്രത്തിന്റെ പൂര്‍ണ പിന്തുണയോടെ നീതി നടപ്പാക്കി. ജയ്ഹിന്ദ്, ഭാരത് മാതാ നീണാള്‍ വാഴട്ടെ' ആര്‍എസ്എസ് നേതാവ് എക്‌സില്‍ കുറിച്ചു.
'ഓപ്പറേഷന്‍ സിന്ദൂറി'ലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ വിജയകരമായി പ്രതികാരം ചെയ്തുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യന്‍ സൈന്യത്തെയും അഭിനന്ദിച്ച വിഎച്ച്പി ഇന്ത്യയെ പ്രകോപിച്ചാല്‍ ആരെയും വെറുതെ വിടില്ലെന്നും എക്‌സില്‍ കുറിച്ചു.
ഏപ്രില്‍ 22ന്റെ പഹല്‍ഗാം ആക്രമണത്തിന് രണ്ടാഴ്ച കഴിഞ്ഞാണ് പാക് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ സൈനികാക്രമണം നടത്തിയത്. ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയുടെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം. ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ത്തതായും സേന വ്യക്തമാക്കി. പഹല്‍ഗാമം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ ആക്രമണം നടത്തിയത്. മെയ് ഏഴാം തീയതി പുലര്‍ച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ