ചരക്കു സേവന നികുതി: കേരളത്തിന്റെ നികുതി വരുമാനത്തില്‍ 14 ശതമാനം വര്‍ധനയുണ്ടാക്കു: തോമസ് ഐസക്ക് 

ചരക്കു സേവന നികുതി: കേരളത്തിന്റെ നികുതി വരുമാനത്തില്‍ 14 ശതമാനം വര്‍ധനയുണ്ടാക്കു: തോമസ് ഐസക്ക് 

തിരുവന്തപുരം: ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ചരക്കു സേവന നികുതി(ജിഎസ്ടി) നിയമം കേരളത്തിന് ഗുണകരമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജിഎസ്ടിക്കു കീഴില്‍ എക്‌സൈസ് നികുതി, സേവന നികുതി, വാറ്റ് എന്നിവ ഏകോപിപ്പിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ നികുതി വരുമാനം 14 ശതമാനം വര്‍ധിക്കും. ഉല്‍പ്പന്നങ്ങളുടെ നികുതിനിരക്ക് കുറയുമെന്നതിനാല്‍ ജിഎസ്ടി വിലക്കയറ്റത്തിന് കാരണമാകില്ല. ജിഎസ്ടി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ജിഎസ്ടി കൗണ്‍സിലിന്റെ അന്തിമതീരുമാനങ്ങളുടെ കുറിപ്പ് കിട്ടിയാല്‍ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ഐസക് പറഞ്ഞു.

ടെലികമ്യൂണിക്കേഷന്‍, ധനകാര്യസ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍നിന്ന് കേരളത്തിന് ലഭിക്കുന്ന നികുതിവരുമാനം ഗണ്യമായി വര്‍ധിക്കും. വര്‍ധിക്കും. മൊത്തം നികുതിഭാരം കുറയുന്നതിനാല്‍ അതിന് ആനുപാതികമായി ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com