ന്യൂഡല്‍ഹി: 2018ലെ ആഗോള ജിഡിപി റാങ്കിങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. അമേരിക്കയാണ് റാങ്കിങിൽ ഒന്നാമത്. ചൈന തൊട്ടുപിന്നിലുണ്ട്. 2017ല്‍ ഇന്ത്യ ആറാമത്തെ വലിയ സമ്പദ്ഘടനയായിരുന്നുവെന്നും വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
റാങ്കിങില്‍ ഒന്നാമതുള്ള അമേരിക്കയുടെ 2018 ലെ മൊത്ത ആഭ്യന്തര ഉത്പാദനം 20.5 ട്രില്യണ്‍ ഡോളറാണ്. രണ്ടാം സ്ഥാനത്തുള്ള ചൈനയുടേത് 13.6 ട്രില്യണ്‍ ഡോളറാണ്. അഞ്ച് ട്രില്യണ്‍ ഡോളറുമായി ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. ജര്‍മനിക്കാണ് നാലാംസ്ഥാനം(3.99 ട്രില്യണ്‍ ഡോളര്‍). ബ്രിട്ടൺ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിൽ.
ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യയുടെ ജിഡിപി 2018 ൽ 2.7 ട്രില്യണ്‍ ഡോളറായിരുന്നു. അതേസമയം, യുകെയുടെയും ഫ്രാന്‍സിന്റെയുമാകട്ടെ 2.8 ട്രില്യണ്‍ ഡോളറാണ്. ലോകത്ത് വേഗത്തില്‍ വളരുന്ന സമ്പദഘടനയുടെ പട്ടികയില്‍ ഇന്ത്യയുണ്ടെങ്കിലും മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച ഏഴ് ശതമാനത്തില്‍ ചുരുങ്ങുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ