ഇന്ധന വില വീണ്ടും ഉയര്‍ന്നു, പെട്രോളിന് വര്‍ധന 14 പൈസ, ഡീസല്‍ 21 പൈസ കൂടി

പത്തു ദിവത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും ഉയര്‍ന്നു
ഇന്ധന വില വീണ്ടും ഉയര്‍ന്നു, പെട്രോളിന് വര്‍ധന 14 പൈസ, ഡീസല്‍ 21 പൈസ കൂടി

കൊച്ചി: പത്തു ദിവത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും ഉയര്‍ന്നു. ലിറ്ററിന് 14 പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഡീസല്‍ വില 21 പൈസ കൂടി.

കൊച്ചിയില്‍ 77.08 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില. ഡീസല്‍ വില 69.74ല്‍ എത്തി. ഈ മാസം ഒന്നു മുതല്‍ പെട്രോള്‍ വിലയില്‍ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല. 77.02 പൈസയായിരുന്നു മാസാദ്യം കൊച്ചിയിലെ പെട്രോള്‍ വില. ആറാം തീയതി  ഇതില്‍ ഏഴു പൈസയുടെ കുറവുണ്ടായി. ഡീസല്‍ വിലയും ഈ മാസത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയായിരുന്നു. സമീപ ദിവസങ്ങളിലെ വലിയ വര്‍ധനയാണ് ഡീസലിന് ഇന്നുണ്ടായിരിക്കുന്നത്. 

കഴിഞ്ഞ ദിവസം പാചക വാതക വിലയില്‍ കമ്പനികള്‍ വര്‍ധന വരുത്തിയിരുന്നു. ഡല്‍ഹിയിലും മുംബൈയിലും യഥാക്രമം 13.5 രൂപയും 14 രൂപയുമാണ് വര്‍ധന. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന് 695 രൂപയായി. മുംബൈയില്‍ 665 രൂപയാണ് പാചകവാതക വില.നവംബറില്‍ വില യഥാക്രമം 681.5 രൂപയും 651 രൂപയുമായിരുന്നു. ആഗസ്റ്റ് മുതലുളള കണക്കുകള്‍ പരിശോധിച്ചാല്‍ ഡല്‍ഹിയിലും മുംബൈയിലും യഥാക്രം 120 രൂപയുടെയും 118 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊല്‍ക്കത്തയിലും ചെന്നൈയിലും സബ്‌സിഡിയില്ലാത്ത പാചക വാതക വില സിലിണ്ടറിന് യഥാക്രമം 706 രൂപയും 696 രൂപയും ആയി. കേരളത്തിലെ ശരാശരി എല്‍പിജി വില 14.2 കിലോഗ്രാമിന് 647.5 രൂപയാണ്.

നിലവില്‍ ഒരു വര്‍ഷം ഒരു വീടിന് 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകളാണ് സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. കൂടുതല്‍ എണ്ണം വേണമെങ്കില്‍ ഉപഭോക്താവ് വിപണിവില നല്‍കി വാങ്ങേണ്ടിവരും. സര്‍ക്കാര്‍ സബ്‌സിഡി ഓരോ മാസവും വ്യത്യാസപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com