'അസിം പ്രേംജി നിസാരക്കാരനല്ല'; ജീവകാരുണ്യത്തിന് 54000 കോടി നൽകും

ശതകോടീശ്വരനും വിപ്രോ ചെയര്‍മാനുമായ  അസിം പ്രേംജി 54,000ത്തോളം കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്കായി ചെലവാക്കും
'അസിം പ്രേംജി നിസാരക്കാരനല്ല'; ജീവകാരുണ്യത്തിന് 54000 കോടി നൽകും

ബംഗലൂരു: ശതകോടീശ്വരനും വിപ്രോ ചെയര്‍മാനുമായ  അസിം പ്രേംജി 54,000ത്തോളം കോടി രൂപ (780കോടി ഡോളർ)   ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്കായി ചെലവാക്കും. കമ്പനിയുടെ  ഓഹരികളിലെ ഒരുഭാഗമാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക്  ചെലവഴിക്കുന്നത്. മൊത്തം ഓഹരികളില്‍ 34 ശതമാനം ഇങ്ങനെ വിനിയോഗിക്കുമെന്ന്  അസിം പ്രേംജി ഫൗണ്ടേഷന്‍ അറിയിച്ചു.  ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനാണ് അസിം പ്രേംജി.

ഇന്ത്യയുടെ ചരിത്രത്തിൽതന്നെ ഇത്രയും വലിയ തുക ഒരാൾ കാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന  ചെയ്യുന്നത്  ആദ്യമാണ്. വിദ്യാഭ്യാസ മേഖലയിലാണ് ഫൗണ്ടേഷന്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. അസിം പ്രേംജിക്ക് വിപ്രോയില്‍  മാത്രം 74 ശതമാനം ഓഹരികളുണ്ട്.

ഇതോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അസിം പ്രേംജി നൽകിയത് 2100 കോടി ഡോളറാണ് -ഏകദേശം 1.45 ലക്ഷം കോടി രൂപ. വിദ്യാഭ്യാസത്തിനു പുറമെ നിർധന ജനവിഭാഗങ്ങൾക്ക് ധനസഹായ പദ്ധതികളും ഫൗണ്ടേഷൻ നടപ്പാക്കുന്നുണ്ട്. അസിം പ്രേംജി യൂനിവേഴ്സിറ്റി 5000ലേറെ വിദ്യാർഥികൾക്ക് ആശ്രയമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com