ഗൂഗിള്‍ പേയുടെ സ്‌ക്രാച്ച് കാര്‍ഡുകള്‍ ലോട്ടറിക്ക് തുല്യം; വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍

വെര്‍ച്വല്‍ സ്‌ക്രാച്ച് കാര്‍ഡുകള്‍ വഴിയാണ് ഗൂഗിള്‍ ഇപ്പോള്‍ സമ്മാനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇങ്ങനെ പണം വിതരണം ചെയ്യുന്നതിനും തമിഴ്‌നാട്ടില്‍ നിരോധനമുണ്ട്.
ഗൂഗിള്‍ പേയുടെ സ്‌ക്രാച്ച് കാര്‍ഡുകള്‍ ലോട്ടറിക്ക് തുല്യം; വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍

ചെന്നൈ: യുപിഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ പേയുടെ സ്‌ക്രാച്ച് ഓഫറുകള്‍ക്ക് തമിഴ്‌നാട്ടില്‍ നിരോധനം. സ്‌ക്രാച്ച് കാര്‍ഡുകള്‍ ഒരു ലോട്ടറിയുടേതിന് തുല്യമാണെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്. ലോട്ടറി നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഇത് നിയമലംഘനമാണെന്നും തമിഴ്‌നാട് ചൂണ്ടിക്കാട്ടി.

സ്‌ക്രാച്ച് കാര്‍ഡ് ഫലത്തില്‍ ലോട്ടറിയാണെന്നും സമ്മാന പദ്ധതി (നിരോധനം) നിയമം 1979, പ്രകാരം ഇത്തരം കാര്യങ്ങള്‍ വിലക്കിയിട്ടുള്ളതാണെന്നും മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍എല്‍ രാജ പറഞ്ഞു. 

ഒരു ഉല്‍പ്പന്നത്തിന് കൃത്രിമ ആവശ്യം സൃഷ്ടിക്കുന്ന ഒരു സ്‌കീമും അനുവദനീയമല്ലെന്നും ഭാഗ്യ നറുക്കെടുപ്പ് അല്ലെങ്കില്‍ സ്‌ക്രാച്ച് കാര്‍ഡുകള്‍ ഈ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കളെ വിജയിപ്പിക്കാനുള്ള അവസരത്തിനായി മാത്രം അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നതു കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സ്‌ക്രാച്ച് കാര്‍ഡുകള്‍ക്ക് പുറമേ ഓണ്‍ലൈന്‍ കൂപ്പണുകള്‍ പോലുള്ള സ്ഥിരമായ റിവാര്‍ഡുകളും ഗൂഗിള്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വെര്‍ച്വല്‍ സ്‌ക്രാച്ച് കാര്‍ഡുകള്‍ വഴിയാണ് ഗൂഗിള്‍ ഇപ്പോള്‍ സമ്മാനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇങ്ങനെ പണം വിതരണം ചെയ്യുന്നതിനും തമിഴ്‌നാട്ടില്‍ നിരോധനമുണ്ട്. കൂടാതെ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന് കീഴിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. 

അതേസമയം, ലോട്ടറി നിരോധനം നടപ്പാക്കുന്നത് എളുപ്പമാണെങ്കിലും ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇത് പ്രായോഗികമല്ലെന്നാണ് ഗൂഗിള്‍ പ്രസ്താവനയില്‍ പറഞ്ഞത്. നിരോധിത സ്ഥലത്തെ ഉപയോക്താക്കള്‍ക്ക് വേണ്ടി രാജ്യത്ത് ആകെ ഉപയോഗിക്കുന്നവരുടെ അനുഭവത്തില്‍ വ്യതിയാനം വരുത്തുന്നത് സങ്കീര്‍ണ്ണമാണെന്നും ഗൂഗിള്‍ വ്യക്തമാക്കി. എങ്കിലും ഇപ്പോള്‍ നിയമവിരുദ്ധമായി ചേര്‍ക്കപ്പെട്ട ക്ലെയിം ചെയ്ത റിവാര്‍ഡ് റദ്ദാക്കാമെന്നും ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com