സാമ്പത്തിക നഷ്ടം; വോഡഫോണ്‍ ഇന്ത്യ വിടാനൊരുങ്ങുന്നു?

ഇന്ത്യന്‍ ടെലികോം രംഗത്ത് നിന്ന് വോഡഫോണ്‍ പിന്‍മാറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍
സാമ്പത്തിക നഷ്ടം; വോഡഫോണ്‍ ഇന്ത്യ വിടാനൊരുങ്ങുന്നു?

ന്യൂഡല്‍ഹി:  ഇന്ത്യന്‍ ടെലികോം രംഗത്ത് നിന്ന് വോഡഫോണ്‍ പിന്‍മാറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു അഭ്യൂഹം പരക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യന്‍ ടെലികോം രംഗത്തെ സങ്കീര്‍ണമായ സാഹചര്യവും വിപണിയിലെ കനത്ത നഷ്ടത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക സാഹചര്യവുമാണ് വോഡഫോണിനെ ഇന്ത്യയില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെലികോം ടോക്ക്, ബിസിനസ് ഇന്‍സൈഡര്‍ അടക്കമുള്ള മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വോഡഫോണ്‍ പിഎല്‍സി എപ്പോള്‍ വേണമെങ്കിലും ഇന്ത്യ വിടാന്‍ തയ്യാറായിരിക്കുകയാണ്. കമ്പനി ഇന്ത്യയില്‍ വലിയ നഷ്ടമാണ് നേരിടുന്നത്. ഏറ്റവും കൂടുതല്‍ വരിക്കാരുള്ള കമ്പനിയാണെങ്കിലും പ്രതിമാസം ലക്ഷക്കണക്കിന് വരിക്കാരെ കമ്പനിക്ക് നഷ്ടമാകുന്നുണ്ട്. ഈ സാഹചര്യം കാരണം മൂലധനം സമാഹരിക്കുന്നതിലും കമ്പനി പ്രയാസമനുഭവിക്കുകയാണ് എന്നും ടെലികോം ടോക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ കടം തിരിച്ചുപിടിക്കാനായി വോഡഫോണ്‍ ഐഡിയ കടക്കാരെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ കമ്പനി നിഷേധിച്ചു.

അടുത്തിടെയുണ്ടായ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍) നിര്‍വചനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവാണ് കമ്പനിയെ ബാധിച്ചത്. വിധി വന്നതോടെ വോഡഫോണ്‍ ഐഡിയ ഇപ്പോള്‍ 23,309 കോടി രൂപ കുടിശ്ശിക നല്‍കേണ്ട അവസ്ഥയാണ്. ഈ തുക മൂന്ന് മാസത്തിനുള്ളില്‍ നല്‍കണം.

സുപ്രീം കോടതി തീരുമാനം വന്നതോടെ വോഡഫോണ്‍ ഐഡിയയുടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കോടതി വിധിയെ തുടര്‍ന്ന് ടെലികോം കമ്പനികള്‍ക്ക് മേലുള്ള അമിത ഭാരം നീക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടാനൊരുങ്ങുകയാണ് കമ്പനിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com