കോവിഡ് ഇളവുകള്‍ തിരിച്ചടവ് മുടക്കാത്ത വായ്പകള്‍ക്കു മാത്രം; വ്യക്തത വരുത്തി റിസര്‍വ് ബാങ്ക്

മാര്‍ച്ച് ഒന്നിന് മുന്‍പ് തിരിച്ചടവില്‍ മുടക്കം വരുത്താത്ത വായ്പകള്‍ക്ക് പുനഃക്രമീകരണത്തിന് അര്‍ഹതയുണ്ടെന്ന് റിസര്‍വ് ബാങ്ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മാര്‍ച്ച് ഒന്നിന് മുന്‍പ് തിരിച്ചടവില്‍ മുടക്കം വരുത്താത്ത വായ്പകള്‍ക്ക് പുനഃക്രമീകരണത്തിന് അര്‍ഹതയുണ്ടെന്ന് റിസര്‍വ് ബാങ്ക്. കോവിഡ് പശ്ചാത്തലത്തില്‍ ഓഗസ്റ്റില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് റിസര്‍വ് ബാങ്ക് വ്യക്തത വരുത്തിയത്.

ഓഗസ്റ്റ് ആറിനാണ് വായ്പ പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശം നല്‍കിയത്. ഇതില്‍ ഇന്നലെ വ്യക്തത വരുത്തി ഇടപാടുകാര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്. മാര്‍ച്ച് ഒന്ന് അനുസരിച്ച് തിരിച്ചടവില്‍ 30 ദിവസത്തിലധികം വീഴ്ച വരുത്തിയ വായ്പ അക്കൗണ്ടുകള്‍ തുടര്‍ന്ന്് ക്രമീകരിച്ചവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും റിസര്‍വ് ബാങ്കിന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നു. കൃത്യമായി വായ്പ തിരിച്ചടവ് നടത്തുന്നവര്‍ എന്ന് കണക്കാക്കിയാണ് വായ്പ പുനഃക്രമീകരണത്തിന് അര്‍ഹത നല്‍കുന്നതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. വ്യക്തിഗത വായ്പയുടെ പരിധിയില്‍ വരാത്ത വസ്തുവകകളുടെ ഈടിന്മേലുളള വായ്പകള്‍ക്കും പുനഃക്രമീകരണത്തിന് അര്‍ഹതയുണ്ട്.

ഇടപാടുകാരന് വായ്പ നല്‍കുന്നതില്‍ ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങള്‍ പങ്കാളികളാണെങ്കില്‍ ബന്ധപ്പെട്ടവര്‍ പ്രത്യേക കരാറില്‍ ഏര്‍പ്പെടണം. 100 കോടിയിലധികമാണ് വായ്പ തുകയെങ്കില്‍ വായ്പക്ഷമത അളക്കാന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയുടെ സഹായം തേടണം. ഒന്നിലധികം ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയുടെ അഭിപ്രായം തേടിയിട്ടുണ്ടെങ്കില്‍ എല്ലാ നിര്‍ദേശവും ആര്‍പിഫോര്‍ റേറ്റിംഗ് ആയിരിക്കണമെന്നും റിസര്‍വ്ബാങ്കിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com