45 ഇനം ചക്ക, 50 ഇനം മാങ്ങ...; വേറിട്ട കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഗമവേദി; ശ്രദ്ധ നേടി കിങ്‌സ് ഫ്‌ളോറ 'ഫുഡ് ഫോറസ്റ്റ് റിട്രീറ്റ് 2025'

വയനാട് കോട്ടത്തറ മാടക്കുന്നില്‍ കിങ്‌സ് ഫ്‌ളോറ ഓര്‍ഗാനിക് ഫാം റിസോര്‍ട്ട് സംഘടിപ്പിച്ച കാര്‍ഷിക പരിശീലന പരിപാടി വ്യത്യസ്ത കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഗമവേദിയായി
food forest retreat 2025
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഗമവേദിയായി കിങ്‌സ് ഫ്‌ളോറയുടെ 'ഫുഡ് ഫോറസ്റ്റ് റിട്രീറ്റ് 2025'
Updated on

കല്‍പ്പറ്റ: വയനാട് കോട്ടത്തറ മാടക്കുന്നില്‍ കിങ്‌സ് ഫ്‌ളോറ ഓര്‍ഗാനിക് ഫാം റിസോര്‍ട്ട് സംഘടിപ്പിച്ച കാര്‍ഷിക പരിശീലന പരിപാടി വ്യത്യസ്ത കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഗമവേദിയായി. 45 ഇനം ചക്ക, 50 ഇനം മാങ്ങ, 30 ഇനം പഴങ്ങള്‍, വിവിധതരം അപൂര്‍വ കിഴങ്ങുകളും സുഗന്ധവ്യഞ്ജനങ്ങളും, ഇഞ്ചി, മഞ്ഞള്‍ വിത്തുകള്‍ എന്നിവ കാണാനും ആസ്വദിക്കാനും വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി ആളുകളാണ് ഒഴുകിയെത്തിയത്. പരമ്പരാഗത കാര്‍ഷിക രീതികള്‍ പുതുതലമുറയെ പരിചയപ്പെടുത്താന്‍ 'ഫുഡ് ഫോറസ്റ്റ് റിട്രീറ്റ് 2025' എന്ന പേരിലാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.

വയനാട് ജില്ലാ കൃഷി ഓഫീസര്‍ രാജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കിങ്‌സ് ഫ്‌ലോറ എംഡി മുഹമ്മദ് അഷ്റഫ്, ഷിഹാബ് കുഞ്ഞഹമ്മദ് എന്നിവര്‍ ഫാമിലെ സസ്യങ്ങളും പഴങ്ങളും പരിചയപ്പെടുത്തി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരള ജനറല്‍ മാനേജര്‍ പി വിഷ്ണുകുമാര്‍, ലവ്ഷോര്‍ സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറി മുക്കം യു എ മുനീര്‍ എന്നിവർ മുഖ്യാതിഥികളായി.

പരിപാടിയുടെ ഭാഗമായി കൃഷി, വിളകളുടെയും സസ്യങ്ങളുടെയും തെരഞ്ഞെടുപ്പ്, കുഴി തയ്യാറാക്കല്‍, നടീല്‍ രീതികള്‍, ഭക്ഷ്യ വനവിഭവങ്ങള്‍, ജലപരിപാലനം, ജൈവവൈവിധ്യ സംരക്ഷണം, സൂക്ഷ്മവനവല്‍ക്കരണം, മരച്ചീനി, മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തല്‍, മഴവെള്ള സംഭരണം, മണ്ണ് തയ്യാറാക്കല്‍, പരമ്പരാഗത കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പാചകാനുഭവം, തത്സമയ പാചക സെഷന്‍, മഡ് ഫുട്‌ബോള്‍, വിവിധ പരമ്പരാഗത കാര്‍ഷിക കലാരൂപങ്ങള്‍, നീന്തല്‍ എന്നിവയിലാണ് പ്രായോഗിക പരിശീലനം നല്‍കിയത്. മൂന്ന് ദിവസത്തെ പരിശീലന പരിപാടി ഞായറാഴ്ച രാത്രി സമാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com