വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിന്റെ തോത് കൂട്ടാനാവില്ലേയെന്ന് സുപ്രീം കോടതി; സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവിപാറ്റ് യന്ത്രങ്ങളിലെ സ്ല‌ിപ്പുകൾ ഒത്തുനോക്കുന്നതിന്റെ തോത് കൂട്ടാനാവില്ലേയെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീം കോടതി
വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിന്റെ തോത് കൂട്ടാനാവില്ലേയെന്ന് സുപ്രീം കോടതി; സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവിപാറ്റ് യന്ത്രങ്ങളിലെ സ്ല‌ിപ്പുകൾ ഒത്തുനോക്കുന്നതിന്റെ തോത് കൂട്ടാനാവില്ലേയെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീം കോടതി. ഇക്കാര്യത്തിൽ വ്യാഴാഴ്ച നാലിന് മുൻപ് സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് എന്ന തോതിലാവും പരിശോധനയെന്നാണു കമ്മീഷൻ അറിയിച്ചിരിക്കുന്നത്. എന്നാലിതു വഴി 0.44% വോട്ടിങ് യന്ത്രങ്ങളിലെ വിവരങ്ങൾ മാത്രമേ വിവിപാറ്റുമായി ഒത്തുനോക്കപ്പെടുകയുള്ളുവെന്നു ചൂണ്ടിക്കാട്ടി വിവിധ പ്രതിപക്ഷ കക്ഷികൾ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി ക‌മ്മീഷനോടു വിശദീകരണം തേടിയത്.

ഹർജിയിൽ ഏപ്രിൽ ഒന്നിനു വാദം കേൾക്കുമെന്നു കോടതി വ്യക്തമാക്കി. ഓരോ നിയമസഭാ മണ്ഡലത്തിലെയും 50% വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടു വിവരം പരിശോധിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com