ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home ജീവിതം

40 വര്‍ഷമായി, ഇവിടെയൊരു പെണ്‍കുട്ടിയുടെ വിവാഹം നടന്നിട്ട് !

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2017 04:59 PM  |  

Last Updated: 26th February 2017 05:13 PM  |   A+A A-   |  

0

Share Via Email

lalitpur_61b8e918-fbdc-11e6-ad84-a7b153747446


നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനൊരുങ്ങി മധ്യപ്രദേശിലെ ഗ്രാമം. ഭ്രൂണഹത്യയ്ക്ക് കുപ്രസിദ്ധമായ മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലെ ഗുമാര  ഗ്രാമത്തിലാണ്‌  ഇവിടെ ജനിച്ചുവളര്‍ന്ന ഒരു പെണ്‍കുട്ടിയുടെ വിവാഹം നാല്‍പ്പത് വര്‍ഷത്തിനിടയില്‍ നടക്കുന്നത്.

പെണ്‍കുട്ടിയാണെന്ന് തിരിച്ചറിയുന്ന സമയം അമ്മയുടെ ഗര്‍ഭാശയത്തിനുള്ളില്‍ വെച്ച് തന്നെ കുഞ്ഞിനെ ഇല്ലാതാക്കുകയോ, പെണ്‍കുട്ടി ജനിച്ചയുടനെ കൊലപ്പെടുത്തുകയോ ആയിരുന്നു ഈ ഗ്രാമത്തിലെ രീതി. ഒരു പെണ്‍കുഞ്ഞിന്റെയെങ്കിലും ജീവനെടുത്തവരായിരുന്നു ഈ ഗ്രാമത്തിലെ ഓരോ കുടുംബവും. ജനിച്ചത് പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞാല്‍ ചുണ്ണാമ്പും പാലും പുകയിലയുമെല്ലാം ഉപയോഗിച്ചായിരുന്നു കുഞ്ഞിനെ ഗ്രാമവാസികള്‍ കൊലപ്പെടുത്തിയിരുന്നത്. 

പെണ്‍ഭ്രൂണഹത്യ തടയുന്നതിനായി 1994ല്‍ പാര്‍ലമെന്റ് നിയമം പാസാക്കുന്നതു വരെ ജനിക്കുന്ന പെണ്‍കുട്ടികളെയെല്ലാം ഗ്രാമീണര്‍ കൊന്നൊടുക്കിക്കൊണ്ടിരുന്നു. നിയമം പ്രാബല്യത്തിലാകുന്ന 1995ല്‍ 10:0 ആയിരുന്നു ഇവിടുത്തെ ചൈല്‍ഡ് സെക്‌സ് അനുപാതം. 2001ല്‍ ഇത് 10:2 ശതമാനമായി. 2011 ആയപ്പോഴേക്കും 10:7 എന്ന ശതമാനത്തിലേക്ക് കുതിച്ചു. 

ഈ വര്‍ഷം രണ്ട് പെണ്‍കുട്ടികളുടെ വിവാഹമാണ് ഗ്രാമത്തില്‍ നിശ്ചയിച്ചിട്ടുള്ളത്. ആര്‍തി ഗുര്‍ജാറെന്ന പതിനെട്ടുകാരിയാണ് ഇതിലൊന്ന്. മാര്‍ച്ചിലായിരുന്നു ആര്‍തിയുടെ വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും അവളുടെ പ്ലസ് ടു പരീക്ഷയെ തുടര്‍ന്ന് വിവാഹം ഡിസംബറിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

ഇന്നീ ഗ്രാമത്തില്‍ പെണ്‍കുട്ടികളെ വളരാന്‍ അനുവദിക്കുന്നതിനൊപ്പം അവര്‍ക്കു വേണ്ട വിദ്യാഭ്യാസം നല്‍കാനും മാതാപിതാക്കള്‍ തയ്യാറാകുന്നു. പഠിച്ച് ഡോക്റ്ററാകണമെന്നാണ് ഗ്രാമത്തിലെ മറ്റൊരു പെണ്‍കുട്ടിയായ രജ്‌ന ഗുര്‍ജാര്‍ പറയുന്നത്. 

പെണ്‍കുഞ്ഞിനെ ഒരു ബാധ്യതയായി മാത്രമല്ല, അശുഭസൂചനയായുമാണ് ഇവിടുത്തുകാര്‍ കണ്ടിരുന്നത്. 20 വര്‍ഷം മുന്‍പ് തനിക്ക് ജനിച്ച പെണ്‍കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ പോലും ഗ്രാമവാസികള്‍ സമ്മതിച്ചില്ലെന്നും, പട്ടിണി കിടന്ന് തന്റെ പെണ്‍കുഞ്ഞ് മരിക്കുകയായിരുന്നെന്നും ഗ്രാമത്തിലെ മറ്റൊരു സ്ത്രീ പറയുന്നു. ഗര്‍ഭിണിയായ യുവതിയെ, പെണ്‍കുട്ടിക്ക് ജന്മം നല്‍കിയ സ്ത്രീകളുമായി സംസാരിക്കാന്‍ പോലും അനുവദിക്കാത്ത നിയമങ്ങളായിരുന്നു ഗ്രാമത്തില്‍ നടപ്പാക്കിയിരുന്നത്. 

അന്ന് പെണ്‍കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ മുന്നില്‍ നിന്നവര്‍ ഇന്ന് പെണ്‍കുട്ടിയുടെ വിവാഹം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ഇവരുടെ ക്രൂരതയ്ക്കിരയായ പെണ്‍കുരുന്നുകളുടെ ജീവനാര് മറുപടി പറയും എന്ന ചോദ്യം മാത്രാമാണ് ഇപ്പോള്‍ ബാക്കിയാകുന്നത്.

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നുരണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ
കടുവകള്‍ തമ്മില്‍ അടിപിടികൂടുന്ന വൈറല്‍ വീഡിയോ ദൃശ്യം'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ
മസാജ് ചെയ്യുന്ന ആനയുടെ വൈറല്‍ വീഡിയോ ദൃശ്യംയുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍
ക്യുആർ കോഡ‍ുള്ള ക്ഷണക്കത്ത്/ ട്വിറ്റർകല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 
നായ മേയർ മർഫി/ ട്വിറ്റർനാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ
arrow

ഏറ്റവും പുതിയ

രണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ

'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ

യുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍

കല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 

നാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം