ഭര്‍ത്താവിനോട് മാത്രമല്ല, മുന്‍ഭാര്യയ്ക്കും മകനും വാഗ്ദാനങ്ങള്‍ നല്‍കി നവവധുവിന്റെ പ്രതിജ്ഞ 

കാറ്റിയുടെ വാക്കുകള്‍ വിവാഹത്തിന് പങ്കെടുക്കാന്‍ വന്നവരുടെയും കണ്ണ് നിറച്ചു
ഭര്‍ത്താവിനോട് മാത്രമല്ല, മുന്‍ഭാര്യയ്ക്കും മകനും വാഗ്ദാനങ്ങള്‍ നല്‍കി നവവധുവിന്റെ പ്രതിജ്ഞ 

കാറ്റി മൂസ്സര്‍ അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ജര്‍മി മൂസ്സറുമായി പ്രണയത്തിലായി കഴിഞ്ഞപ്പോഴാണ് ജര്‍മിക്ക് മുന്‍ കാമുകിയില്‍ ഒരു മകന്‍ ഉണ്ടെന്നറിയുന്നത്. ഇത്തരം ഒരു അവസ്ഥയില്‍ എല്ലാവരും പ്രതീക്ഷിക്കുക സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ സംഭവിക്കുമെന്നാണ്. പക്ഷെ അങ്ങനെ സംഭവിച്ചില്ല. മൂന്നുപേരും ഒന്നിച്ച് മകന്‍ ലാന്‍ഡനെ വളര്‍ത്തി. ഇതിനിടയില്‍ കാറ്റിയും ജര്‍മിയുടെ മുന്‍ കാമുകി കാസ്സിയും അടുത്ത സുഹത്തുക്കളായി. 

സെപ്തംബര്‍ 23ന് കാറ്റിയും ജര്‍മിയും വിവാഹിതരായപ്പോള്‍ കാറ്റിയുടെ വാഗ്ദാനങ്ങള്‍ തന്റെ പങ്കാളിയോടു മാത്രമായിരുന്നില്ല. കാസ്സിക്കും ലാന്‍ഡനും കാറ്റി വാഗ്ദാനങ്ങള്‍ നല്‍കി. തന്റെ ഈ തീരുമാനത്തെകുറിച്ച കാറ്റി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്, 'ജര്‍മിയുമായി ഒരു വിവാഹ ബന്ധത്തിലേക്ക് കടക്കുമ്പോള്‍ ജര്‍മിയുടെ വിശ്വാസിയതയും പരിഗണനയും നേടാന്‍ മാത്രമായിരുന്നില്ല ഞാന്‍ പോയത്, മറിച്ച് എനിക്ക് അത് കാസ്സിയില്‍ നിന്നും അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ടെയ്‌ലറില്‍ നിന്നുകൂടെ നേടിയെടുക്കണം. ഞാന്‍ അവര്‍ക്ക് വാക്കുകൊടുത്ത ഒരു കാര്യം എപ്പോഴും ഒരു കുടുംബമായി നിലനില്‍ക്കാം എന്നായിരുന്നു. ആ സത്യം ഞങ്ങള്‍ പാലിക്കുമെന്ന് യാതൊരു സംശയവും ഇല്ലാതെ എനിക്കറിയാം'.


കാറ്റിയുടെയും ജര്‍മിയുടെയും വിവാഹ വീഡിയോയില്‍ കാറ്റി ആദ്യം കാസ്സിയോടും ഭര്‍ത്താവിനോടുമാണ് സംസാരിക്കുന്നത്. 'ആദ്യം തന്നെ എന്നെ ഒരു സുഹൃത്തായി അംഗീകരിച്ചതിനും ലാന്‍ഡന്റെ ജീവിതത്തില്‍ ഒരു ഭാഗമാകാന്‍ അനുവദിച്ചതിനും നന്ദി. നിങ്ങളുടെ മകന് ഒരു നല്ല അമ്മയായിരിക്കുമെന്ന് ഞാന്‍ വാക്കു തരുന്നു. അവനെ ഞാന്‍ എല്ലാ ദിവസവും സ്‌നേഹിക്കുകയും പഠിപ്പിക്കുകയും പരിചരിക്കുകയും ചെയ്യും'.

കാറ്റി പിന്നീട് സംസാരിച്ചത് ലാന്‍ഡനോടാണ്. 'എല്ലാ ദിവസവും നിന്നോടൊപ്പമുണ്ടാകുമെന്നും നിന്നെ കേള്‍ക്കുമെന്നും സ്‌നേഹിക്കുമെന്നും ഞാന്‍ വാക്കുതരുന്നു. നിന്റെ അച്ഛനെ ഞാന്‍ പൂര്‍ണ്ണഹദയത്തോടെ സ്‌നേഹിക്കും. നിന്റെ അച്ഛന്റെയും അമ്മയുടെയും ഏറ്റവും നല്ല  സുഹൃത്തായിരിക്കും ഞാനെന്ന് വാക്ക്. നമ്മളെല്ലാവരും ഇനിയുള്ള കാലം ഒരു കുടുംബമായിരിക്കുമെന്ന് ഞാന്‍ നിനക്ക് ഉറപ്പുതരുന്നു', കാറ്റിയുടെ വാക്കുകള്‍ വിവാഹത്തിന് പങ്കെടുക്കാന്‍ വന്നവരുടെയും കണ്ണ് നിറച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com