മുടി വളര്‍ത്തിയവരെ കാണുമ്പോള്‍ കഞ്ചാവാണെന്ന് പറയുന്നവര്‍ കാണാന്‍; മുടി കാന്‍സര്‍ ബാധിതര്‍ക്ക് നല്‍കി അമ്മയ്ക്ക് ജന്മദിന സമ്മാനം

അമ്മയുടെ ജന്മദിനത്തിന് നല്ലൊരു കാര്യം ചെയ്യാമെന്ന് കരുതിയാണ് മുടി ഡൊണേറ്റ് ചെയ്യാന്‍ എത്തിയതെന്ന് അജി പറയുന്നു
മുടി വളര്‍ത്തിയവരെ കാണുമ്പോള്‍ കഞ്ചാവാണെന്ന് പറയുന്നവര്‍ കാണാന്‍; മുടി കാന്‍സര്‍ ബാധിതര്‍ക്ക് നല്‍കി അമ്മയ്ക്ക് ജന്മദിന സമ്മാനം

താടിയും മുടിയും വളര്‍ത്തിയ യുവാക്കളെ കാണുമ്പോള്‍ അവര്‍ കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം. വിനായകന്‍ എന്ന യുവാവിനെ മരണത്തിലേക്ക് തള്ളിയിട്ട ആ ചിന്ത ഇപ്പോഴും മാറ്റമില്ലാതെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. 

ഈ പൊതുബോധത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചാണ് മഹാരാജാസ് വിദ്യാര്‍ഥിയായ അജി തന്റെ നീളന്‍ മുടി അര്‍ബുദ രോഗ ബാധിതര്‍ക്കായി നല്‍കിയത്. അമ്മയുടെ പിറന്നാള്‍ ദിവസമായിരുന്നു സമ്മാനമായി അജി മുടി മുറിച്ച് അര്‍ബുദ ബാധിതര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായം ചെയ്തത്. അമ്മയുടെ ജന്മദിനത്തിന് നല്ലൊരു കാര്യം ചെയ്യാമെന്ന് കരുതിയാണ് മുടി ഡൊണേറ്റ് ചെയ്യാന്‍ എത്തിയതെന്ന് അജി പറയുന്നു.

മഹാരാജാസ് കോളെജിലെ ഫിലോസഫി വിഭാഗം വിദ്യാര്‍ഥിയായിരുന്നു അജി കൊച്ചി സ്വദേശിയാണ്. കളമശേരിയിലെ ഹോമോസാപ്പിയന്‍സ് സലൂണിലൂടെയാണ് അജി മുടി മുറിച്ച് അര്‍ബുദ ബാധിതര്‍ക്കായി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com