ശരീരത്തിലെ മടക്കുകളും പാടുകളുമൊന്നും പാപമല്ല: മോഡല്‍ സോഫിയ ടര്‍ണറിന്റെ ഫോട്ടോകളിലൂടെ...

സോഫിയയുടെ തീവ്രമായ ഫോട്ടോ ആളുകളോട് വളരെയധികം കാര്യങ്ങള്‍ പങ്കുവെച്ചു.
ശരീരത്തിലെ മടക്കുകളും പാടുകളുമൊന്നും പാപമല്ല: മോഡല്‍ സോഫിയ ടര്‍ണറിന്റെ ഫോട്ടോകളിലൂടെ...

വണ്ണമുള്ള പെണ്‍കുട്ടികളോടൊരു ചോദ്യം.. എത്രതവണ നിങ്ങള്‍ കണ്ണാടിക്കുമുന്നില്‍ തിരിഞ്ഞും മറിഞ്ഞും നിന്നിട്ടുണ്ട്. വണ്ണക്കൂടുതല്‍ കാരണം ശരീരത്തിലുള്ള നീര്‍ച്ചുഴികളിലേക്കുറ്റു നോക്കി എത്രവണ നിരാശപ്പെട്ടിട്ടുണ്ടാകും. ഫോട്ടോയെടുത്തതിന് ശേഷം വയറിലെ മടക്കുകള്‍ നോക്കി പെട്ടെന്ന് തന്നെ ഡിലീറ്റ് ചെയ്ത് കളഞ്ഞ സംഭവം നിങ്ങളുടെ ജീവിതത്തില്‍ ഒരു തവണയെങ്കിലും സംഭവിച്ചിട്ടുണ്ടാവില്ലേ...

സ്ലിം ബ്യൂട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന ഈ ലോകത്തില്‍ വണ്ണമുള്ളവര്‍ തങ്ങളുടെ ശരീരത്തിലെ ചുഴികളും സ്ട്രച്ച് മാര്‍ക്കുകളും തൂങ്ങിയ വയറുമെല്ലാം എന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. സോഫിയ ടര്‍ണര്‍ എന്ന മോഡല്‍ തന്റെ ചിത്രങ്ങളിലൂടെ ഇതിനെല്ലാമെതിരെയുള്ള ഒരു പൊളിച്ചെഴുത്താണ് നടത്തുന്നത്.

ശരീരത്തിലെ ചുഴികളും പാടുകളുമെല്ലാം വ്യക്തമാകുന്ന തന്റെ തന്നെ ചിത്രം കണ്ടപ്പോള്‍ സോഫിയയ്ക്കും അതേ വെറുപ്പുളവാക്കുന്ന ഫീലിങ് തന്നെയാണുണ്ടായത്. പക്ഷേ സോഫിയ തന്റെ ഫോട്ടോ നോക്കിനില്‍ക്കാന്‍ മടിച്ചില്ല എന്ന് മാത്രമല്ല, അത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

ഫോട്ടോ പോസ്റ്റ് ചെയ്ത സോഫിയയുടെ നടപടി വളരെ ശക്തവും സാഹസികവുമായേ കാണാനാവു. ആദ്യം ആ ഫോട്ടോ കണ്ടപ്പോള്‍ അവര്‍ക്ക് ദേഷ്യം തോന്നിയെങ്കിലും ഇതിനെല്ലാമപ്പുറമാണ് സോഫിയ ടര്‍ണര്‍ എന്ന് അവര്‍ തീരുമാനിക്കുകയും ഫോട്ടോ പോസ്റ്റ് ചെയ്യുകയുമായിരുന്നു. 

സോഫിയയുടെ തീവ്രമായ ഫോട്ടോ ആളുകളോട് വളരെയധികം കാര്യങ്ങള്‍ പങ്കുവെച്ചു. സ്ട്രച്ച് മാര്‍ക്കും വയറുമെല്ലാം സ്ത്രീകള്‍ക്ക് സ്വാഭാവികമായുണ്ടാകുന്നതാണെന്നും സ്വന്തം ശരീരം എങ്ങനെയാണെങ്കിലും അതിനെ വളരെയധികം സ്‌നേഹിക്കണമെന്നും സോഫിയ പറയുകയായിരുന്നു. മെലിഞ്ഞ, ആകാര വടിവുള്ള സ്ത്രീകളാണ് മികച്ചതെന്ന സങ്കല്‍പ്പങ്ങളെത്തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു സോഫിയയുടെ ചിത്രങ്ങള്‍.

സോഫിയ ടര്‍ണറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് തീര്‍ച്ചയായും ഒരുപാടാളുകള്‍ക്കുള്ള ഒരു സന്ദേശമാണെന്ന് ഉറപ്പ്. ഇതിപ്പോഴും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു കൊണ്ടേയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com