ബിരുദമേറ്റുവാങ്ങി അവൾ നേരെ പോയി ടെക്സിനെ കാണാൻ; ചിത്രങ്ങൾ വൈറൽ

ബിരുദദാനച്ചടങ്ങു കഴിഞ്ഞ് കോളജിനോട് വിടപറയുന്ന വേളയില്‍ 21കാരിയായ നൊലൻഡ് എടുത്ത ചിത്രങ്ങളാണ് ശ്രദ്ധ നേടിയത്
ബിരുദമേറ്റുവാങ്ങി അവൾ നേരെ പോയി ടെക്സിനെ കാണാൻ; ചിത്രങ്ങൾ വൈറൽ

നിക്ക് ബിരുദം ലഭിച്ച ദിവസം എക്കാലവും സ്മരിക്കപ്പെടണമെന്ന ചിന്തയിൽ നിന്നാണ് ടെക്സസ് സ്വദേശിനി മക്കെന്‍സി നൊലന്‍ഡിന് അങ്ങനെയൊരു ചിത്രമെടുക്കാൻ തോന്നിയത്. എന്തായാലും ആ ക്ലിക്കുകൾ ഇപ്പോൾ വൈറലായി. ബിരുദദാനച്ചടങ്ങു കഴിഞ്ഞ് കോളജിനോട് വിടപറയുന്ന വേളയില്‍ 21കാരിയായ നൊലൻഡ് എടുത്ത ചിത്രങ്ങളാണ് ശ്രദ്ധ നേടിയത്. വൈല്‍ഡ്‌ലൈഫ് ആന്‍ഡ് ഫിഷറി സയന്‍സില്‍ ഡിഗ്രി സ്വന്തമാക്കിയ നൊലന്‍ഡിന്‍റെ ബിരുദദാനച്ചടങ്ങ്  കഴിഞ്ഞ ദിവസമായിരുന്നു. നൊലൻഡിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത് ബിഗ് ടെക്സ് എന്ന് പേരുള്ള കൂറ്റൻ മുതലയാണ്. 

ചടങ്ങിനു ശേഷം അവള്‍ നേരേ പോയത് ബിഗ് ടെക്സ് എന്നു വിളിക്കുന്ന മുതലയുടെ അടുത്തേക്കായിരുന്നു. അവനൊപ്പം നിന്ന് ചിത്രമെടുക്കാന്‍. ആ ചിത്രങ്ങള്‍ അവള്‍ സോഷ്യല്‍ മീഡിയയില്‍ "നിങ്ങളുടെ ബിരുദദാന ചിത്രം പോലെയല്ല ഇത്' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതാണ് വൈറലായത് 13.8 അടി നീളവും 400 കിലോഗ്രാമിലധികം ഭാരവുമുള്ള ടെക്സിനെ ടെക്സസിലുള്ള ബ്യൂമൗണ്ട് പുനരധിവാസ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മേയില്‍ ഇവിടെ ഇന്‍റേണ്‍ഷിപ്പ് ചെയുമ്പോഴാണ് നൊലന്‍ഡ് ടെക്സിനെ കാണുന്നത്. ടെക്സുമായി ചങ്ങാത്തത്തിലാകാൻ നൊലൻഡിന് സാധിച്ചതോടെയാണ് ഫോട്ടോയെടുപ്പ് റിസ്ക്കില്ലാതെ നടത്താൻ സാധിച്ചത്.  മുതല സംരക്ഷണ കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനായ ആര്‍ലി ഹാമണ്ട്സ് ആണ് മുതലയ്ക്കൊപ്പം നില്‍ക്കുന്ന നൊലന്‍ഡിന്‍റെ ചിത്രമെടുത്തത്. 

ടെക്സ് അക്രമിക്കില്ലായിരുന്നോ എന്ന ചോദ്യത്തിന് നൊലൻ‌ഡിന് ഒന്നേ പറയാനുള്ളൂ. മുതലക്കുഞ്ഞുങ്ങള്‍ എന്നെ കടിച്ചിട്ടുണ്ട്. എന്നാല്‍, ടെക്സ് ഒരിക്കലും കടിച്ചിട്ടില്ല. ആളൊരു പാവമാണെന്നും 21കാരിയുടെ സാക്ഷ്യം. 2016 മുതല്‍ ബിഗ് ടെക്സ് ഇവിടത്തെ അന്തേവാസിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com