പട്ടിയെ കൊന്ന മകന് കുരുക്കിട്ട് അച്ഛന്‍; ഉറ്റസുഹൃത്തായ നായയെ കൊന്ന മകനെതിരേ അച്ഛന്റെ പരാതി

അച്ഛന്റെ പരാതിയില്‍ മകനെ അറസ്റ്റ് ചെയ്തു
 പട്ടിയെ കൊന്ന മകന് കുരുക്കിട്ട് അച്ഛന്‍; ഉറ്റസുഹൃത്തായ നായയെ കൊന്ന മകനെതിരേ അച്ഛന്റെ പരാതി

തന്റെ ഏറ്റവും പ്രീയപ്പെട്ട നായയെ കൊന്നതിന് മകനെതിരേ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. ഛത്തീസ്ഗഢ് സ്വദേശി ശിവമംഗല്‍ സായിയുടെ ജബ്ബു എന്ന നായയെയാണ് മകന്‍ കൊന്നത്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്ന ജബ്ബു. അതിനാല്‍ രണ്ടാമതൊന്ന് ചിന്തിക്കാതെയാണ് സായ് മകനെതിരേ കേസ് കൊടുത്തത്. 

സുറാജ്പുര്‍ ജില്ലയിലെ പോഡി ഗ്രാമത്തില്‍ തമാസിക്കുന്ന 48 കാരനായ സായിക്ക് ഏകദേശം ഒരു വര്‍ഷം മുന്‍പാണ് ജബ്ബുവിനെ കിട്ടിയത്. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ക്കും നായയെ ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി അച്ഛനും മക്കളും തമ്മില്‍ വഴക്കുകൂടുമായിരുന്നു. എന്നാല്‍ മക്കളുടെ എതിര്‍പ്പിനെ വകവെക്കാതെ തന്റെ വളര്‍ത്തുനായയെ സായി വീട്ടില്‍ തന്നെ താമസിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകന്‍ ജബ്ബുവിനെ കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് മകനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബുധനാഴ്ച സായ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ സമയത്താണ് നായയെ കൊന്നത്. സായുടെ മക്കളില്‍ ഒരാളാ ശാന്ത്ഹരി (28) നായയെ ഉപദ്രേവിക്കുകയും വീടിന്റെ പുറത്ത് കിടന്നിരുന്ന പന്ത് എടുത്തുകൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇത് അനുസരിക്കാന്‍ ജബ്ബു കൂട്ടാക്കാതിരുന്നതിനാല്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് നായയെ കൊല്ലുകയായിരുന്നെന്ന് സുറാജ്പുര്‍ എഎസ്പി എസ്.ആര്‍. ഭാഗത് പറഞ്ഞു. 

സായ് തിരികെ വന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നായയെ കണ്ടത്. നായയുടെ ജഡവുമായി സൈക്കിളില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് മകനെതിരേ പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com