'പേര് അറിയാത്ത കുറെ ആളുകള്‍ എന്നെ വിളിച്ചു, അങ്ങു ഗള്‍ഫില്‍നിന്നു പോലും അനവധി കോളുകള്‍ വന്നു'; സോഷ്യല്‍ മീഡിയയുടെ പവര്‍ അറിയാന്‍ ദേ ഈ കുറിപ്പ് വായിച്ചാല്‍ മതി

പോക്കറ്റില്‍ പേഴ്‌സ് ഇല്ല നേരെ ഓടി ചെന്ന് കിടന്ന് ഉറങ്ങിയ ബെഞ്ചിന്റെ അടിയില്‍ എല്ലാം നോക്കി... കിട്ടിയില്ല
'പേര് അറിയാത്ത കുറെ ആളുകള്‍ എന്നെ വിളിച്ചു, അങ്ങു ഗള്‍ഫില്‍നിന്നു പോലും അനവധി കോളുകള്‍ വന്നു'; സോഷ്യല്‍ മീഡിയയുടെ പവര്‍ അറിയാന്‍ ദേ ഈ കുറിപ്പ് വായിച്ചാല്‍ മതി

ല സ്ഥലങ്ങളിലുള്ളവരെ പരസ്പരം ബന്ധിക്കുന്ന ഒരു ചങ്ങലയാണ് സോഷ്യല്‍ മീഡിയ. ഇതിന്റെ പവര്‍ നമ്മള്‍ പ്രളയകാലത്ത് കണ്ടതാണ്. ഒരോ അക്കൗണ്ടുകളും ഓരോ കണ്‍ട്രോള്‍ റൂമുകളായിട്ടാണ് മാറിയത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയുടെ സഹായത്തില്‍ ജീവിതത്തിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയുടെ ശക്തി എടുത്തുകാണിക്കുന്ന ഒരു ഫേയ്‌സ്ബുക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. വി.പി. പ്രശാന്ത് എന്ന യുവാവാണ് തന്റെ അനുഭവം പങ്കുവെച്ചത്. ഒരു യാത്രയ്ക്കിടെ പ്രശാന്തിന്റെ പേഴ്‌സ് മോഷണം പോയി. എന്തുചെയ്യുമെന്നറിയാതെ നില്‍ക്കുന്ന സമയത്ത് ഫേയ്‌സ്ബുക്കിലെ പ്രമുഖ ഗ്രൂപ്പായ സഞ്ചാരിയില്‍ പോസ്റ്റിടു. ഇതിലൂടെ കൈനിറയെ സഹായമാണ് പ്രശാന്തിന് ലഭിച്ചത്. എന്തായാലും പ്രശാന്തിന്റെ അനുഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 

പ്രശാന്തിന്റെ ഫേയ്‌സ്ബുക് പോസ്റ്റ് 

തികച്ചും പേഴ്‌സണല്‍ ആയ ചില കാര്യങ്ങള്‍ക്കു വേണ്ടി കുന്ദാപുരം എന്ന സ്ഥലത്തു പോയതായിരുന്നു ഞാന്‍ കാര്യങ്ങള്‍ എല്ലാം കഴിഞ്ഞ് ട്രെയിന്‍ കയറാന്‍ കുന്ദാപുര റെയില്‍വേ സ്‌റ്റേഷനില്‍ എത്തി ട്രെയിന്‍ അല്പം late ആണെന്നു കണ്ടപ്പോള്‍ ഒന്ന് ഉറങ്ങാം എന്നു വച്ചു തലേദിവസം ജനറല്‍ കോച്ചില്‍ വന്നതിന്റെ ക്ഷീണം ഉറങ്ങി തീര്‍ത്തു അതിന്റെ ഇടയില്‍ എനിക്കു പോകാനുള്ള ട്രെയിന്‍ വന്നതും പോയതും ഞാന്‍ അറിഞ്ഞില്ല...

ഉണര്‍ന്നപ്പോള്‍ ഞാന്‍ ആദ്യം സമയം നോക്കി അപ്പോള്‍ മനസിലായി ഏകദേശം ഞാന്‍ പെട്ടു.. ixigo ട്രെയിന്‍ നോക്കിയപ്പോള്‍ ട്രെയിന്‍ കുന്ദാപുരം കഴിഞ്ഞു ഉഡുപ്പി എത്തി

ഉറക്കത്തോട് വല്ലാത്ത ദേഷ്യവും മനസില്‍ വച്ച് അടുത്ത ട്രെയിന്‍ സെര്‍ച്ച് ചെയ്തു മംഗള എസ്‌പ്രെസ് ഉണ്ടെന്നു കണ്ടു നേരെ ടിക്കറ്റ് കൗണ്ടര്‍ ലക്ഷ്യം വച്ചു നടന്നു

പൈസ എടുക്കാന്‍ ആയി പോക്കറ്റില്‍ പേഴ്‌സ് നോക്കിയ ഞാന്‍ ഒന്ന് ഞെട്ടി....

പോക്കറ്റില്‍ പേഴ്‌സ് ഇല്ല നേരെ ഓടി ചെന്ന് കിടന്ന് ഉറങ്ങിയ ബെഞ്ചിന്റെ അടിയില്‍ എല്ലാം നോക്കി... കിട്ടിയില്ല കണ്ണില്‍ ഒരു തരം ഇരുട്ട് മൂടിയ അവസ്ഥ.. ഭാഷ വശമില്ലാത്തതു കൊണ്ട് ആരോടും ഒന്നും പറയാനും പറ്റിയില്ല ബാഗ് തപ്പി നോക്കിയപ്പോള്‍ എന്റെ ATM കാര്‍ഡും 150 രൂപയും ഉണ്ടാരുന്നു ATM ബാഗില്‍ വന്ന കാര്യം കൂടി പറയാം ഞാന്‍ അധികം പൈസ അക്കൗണ്ട് ഇല്‍ ഇടറില്ല അധികം കിട്ടാറില്ല അതാണ് സത്യം ) കുന്ദാപുരം വരുന്നതിന് മുന്നേ കോട്ടേശ്വരയില്‍നിന്ന് 300 രൂപ ഞാന്‍ എടുത്തിട്ട് 100 രൂപ ഓട്ടോ കൂലി കൊടുത്തിട്ട് 50 രൂപയ്ക്കു വെള്ളവും ചായയും ചെറുകടിയും കഴിച്ചതിന്റെ ബാക്കി പൈസ ആണ് 150 രൂപ.

അങ്ങനെ ആ പൈസ വച്ച് എറണാകുളം ടിക്കറ്റ് എടുക്കാന്‍ പോയി അവിടെ ചെന്നപ്പോള്‍ പൈസ തികയില്ല. 155 രൂപ കൊണ്ട് ഷൊര്‍ണ്ണൂര്‍ വരെ ടിക്കറ്റ് എടുത്തു അപ്പോളും അവരോടു കാര്യം പറയാന്‍ എനിക്കായില്ല.

അവിടെ കൊണ്ട് ഒന്നും തീര്‍ന്നില്ല എന്റെ ദുര്‍വിധി ട്രെയിന്‍ 3 മണിക്കൂര്‍ ഡിലേ...

അങ്ങനെ ഇരിക്കെ ഒരു ബുദ്ധി തോന്നി.. ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇടാം... നേരെ ഫെയ്‌സ്ബുക് തുറന്ന് ഒരു പോസ്റ്റ് ഇട്ടു ഒന്നു രണ്ട് പേരു കാര്യം ചോദിച്ചു എങ്കിലും ഉപകാരം ഉണ്ടായില്ല ... അതിനു ശേഷം ആണ് സഞ്ചാരി ഉള്‍പ്പെടെ മൂന്നു ഗ്രൂപ്പില്‍ ഞാന്‍ ഇത് ഇട്ടത്. അതില്‍ രണ്ടെണ്ണം മാത്രം നേരെ പോസ്റ്റ് ആയി ബാക്കി ഒക്കെ ഇപ്പോളും പെന്‍ഡിങ് പോസ്റ്റ് ആയി കിടക്കുന്നു

അങ്ങനെ ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ട രണ്ടാം മിനിറ്റില്‍ കമന്റ് പ്രളയം തുടങ്ങി എന്റെ ജീവിതത്തില്‍ ഞാന്‍ ഒറ്റയ്ക്ക് അല്ല എന്നു തോന്നിയ ഒരു വല്ലാത്ത നിമിഷം... നമ്മുടെ ഗ്രൂപ്പിലെ ഒരു ചങ്ക് വിഷ്ണു ആദ്യം എന്നെ വിളിക്കുന്നു തുടര്‍ന്ന് അദ്ദേഹത്തോടു കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു അപ്പോള്‍ തന്നെ അക്കൗണ്ട് നമ്പര്‍ കൊടുക്ക് പൈസ ഇപ്പോള്‍ വരും ബാക്കി പിന്നെ എന്നു പറഞ്ഞു കാരണം ഞാന്‍ ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നു... 12 കഴിഞ്ഞപ്പോള്‍ പൈസ വന്നു അദ്ദേഹം തന്നെ സ്‌റ്റേഷന്‍ മാസ്റ്ററോട് സംസാരിച്ചു. പൈസ എടുക്കാന്‍ മാസ്റ്റര്‍ സഹായിച്ചു. പേഴ്‌സ് പോയ കാര്യവും പറഞ്ഞു. പോലീസ് ആ സമയം അവിടെ ഉണ്ടായിരുന്നില്ല.

അവസാനം മൂന്നു മണി കഴിഞ്ഞപ്പോള്‍ മംഗള എക്‌സ്പ്രസ് വന്നു അതില്‍ കയറി ഈ സമയം അത്രയും ഞാന്‍ സഞ്ചാരിയില്‍ ഇട്ട പോസ്റ്റിനു മറുപടികള്‍ കൊടുക്കുകയായിരുന്നു...

പേര് അറിയാത്ത കുറെ ആളുകള്‍ എന്നെ വിളിച്ചു അങ്ങു ഗള്‍ഫില്‍നിന്നു പോലും അനവധി കോളുകള്‍ വന്നു അങ്ങനെ നിങ്ങളില്‍ ഓരോരുത്തരും തന്ന ഊര്‍ജം കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഈ പോസ്റ്റ് ഇടാന്‍ ഇവിടെ ഇരിക്കുന്നത്.

അനൂപ് ശങ്കര്‍ ചേട്ടന്‍ ഭക്ഷണം എത്തിക്കാം എന്നു പറഞ്ഞു പിന്നെയും പലരും എന്നെ വിളിച്ചു സഹായം വേണം എങ്കില്‍ പറയണം എന്നു പറഞ്ഞു ആരെ എങ്കിലും വിട്ടു പോയെങ്കില്‍ ക്ഷമിക്കണം. എഴുതി പരിചയം ഇല്ല. പിന്നെ സമയ പരിമിതി അതൊക്കെ ആണ് കാരണം.

ട്രെയിന്‍ കയറി ഞാന്‍ നേരെ കുറ്റിപ്പുറത്ത് ഇറങ്ങി. തൃശൂര്‍ ഇറങ്ങി ഭക്ഷണം കഴിച്ചു എന്നിട്ടു നേരെ എറണാകുളം വണ്ടി കയറി അവിടുന്നു പിറവം വണ്ടിക്ക് 8.30 ആയപ്പോള്‍ വീട്ടില്‍ വന്നു...

ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരേ ഒരു കാര്യം ഇതാവും മറക്കില്ല മരിച്ചാലും ഈ നല്ല ചേട്ടന്മാരെ.... ഇനി നാളെ ഒരാള്‍ എവിടെ എങ്കിലും ഒറ്റപ്പെട്ടു പോയാല്‍ ധൈര്യം ആയി ഇവിടെ ഒരു പോസ്റ്റ് ഇട്ടാല്‍ മതി എന്നും ഏതു സമയത്തും നിങ്ങളെ സഹായിക്കാന്‍ ഈ സഞ്ചാരി ചേട്ടന്മാരുടെ കൂടെ ഞാനും മുന്‍ നിരയില്‍ കാണും...

സഞ്ചാരി സിംപിള്‍ ആണ് ആന്‍ഡ് പവര്‍ ഫുള്‍ ഓള്‍സോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com