ഷില്‍ന പുഞ്ചിരിക്കുന്നു ജീവിതത്തിലേക്ക്, കൂട്ടിന് സുധാകരന്റെ കണ്‍മണികളും

ഹൃദയം നുറുങ്ങുന്ന വേദനയിലും ഷില്‍ന അവര്‍ക്കായി കാത്തിരുന്നു. ആ കാത്തിരിപ്പാണ് വ്യാഴാഴ്ച
ഷില്‍ന പുഞ്ചിരിക്കുന്നു ജീവിതത്തിലേക്ക്, കൂട്ടിന് സുധാകരന്റെ കണ്‍മണികളും

 വ്യാഴാഴ്ച രാവിലെ കണ്ണൂരിലെ ആശുപത്രിയില്‍ ഷില്‍ന രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയപ്പോള്‍ ആനന്ദക്കണ്ണീരണിഞ്ഞത് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ്. എഴുത്തുകാരനും ബ്രണ്ണന്‍ കോളെജിലെ മലയാളം വിഭാഗം അധ്യാപകനുമായിരുന്ന കെ വി സുധാകരനും ഭാര്യ ഷില്‍നയും ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു. 

ഐവിഎഫ് ചികിത്സയ്ക്കിടയില്‍ ജോലിസംബന്ധമായ യാത്ര കഴിഞ്ഞ് മടങ്ങവേ സുധാകരന്‍ അപകടത്തില്‍പ്പെട്ടു. പക്ഷേ സുധാകരന്റെ കുഞ്ഞുങ്ങളെ വേണമെന്ന ഷില്‍നയുടെ നിലപാടില്‍ അപ്പോഴും മാറ്റമുണ്ടായില്ല. ഹൃദയം നുറുങ്ങുന്ന വേദനയിലും ഷില്‍ന അവര്‍ക്കായി കാത്തിരുന്നു. ആ കാത്തിരിപ്പാണ് വ്യാഴാഴ്ച കൊയ്‌ലി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ്‌ക്കൊടുവില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളായി ഭൂമിയിലേക്ക് എത്തിയത്. 

 മുഖം ഇരട്ടക്കുട്ടികളെ ചേര്‍ത്ത് പിടിക്കുമ്പോള്‍ സുധാകരന്റെ അമ്മയും നിറഞ്ഞ് പുഞ്ചിരിച്ചു. 2017 ആഗസ്റ്റ് 15 നായിരുന്നു സുധാകരന്‍ വിടപറഞ്ഞത്.  ഫെഡറല്‍ ബാങ്ക് കണ്ണൂര്‍ ശാഖയില്‍ മാനേജരാണ് ഷില്‍ന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com