ദുബായ്: ഒരാളുടെ രണ്ടു ഭാര്യമാരും താമസിക്കുന്നത് ഒരേ വില്ലയിൽ. കാർ പാർക്ക് ചെയ്യുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് രണ്ടു ഭാര്യമാരും തമ്മിലുള്ള കലഹം മൂർച്ഛിച്ചതിനെ തുടർന്ന് ഒടുവിൽ എത്തിയത് ദുബായ് കോടതിയിലും.
മേയ് 11നാണ് സംഭവത്തിനാസ്പദമായ സംഭവം നടന്നത്. ഇതേ തുടർന്ന് ഖിസൈസ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. കോംറോസ് ദ്വീപുകാരനായ ബിസിനസുകാരനാണ് ഇറാൻ സ്വദേശികളായ രണ്ടു ഭാര്യമാരോടൊപ്പം വില്ലയിൽ താമസിച്ചിരുന്നത്. 37ഉം 25ഉം വയസുള്ള രണ്ടുപേരും വീട്ടമ്മമാരായിരുന്നു.
സംഭവ ദിവസം വൈകിട്ട് 6.30ന് വില്ലയില്‍ താൻ താമസിക്കുന്ന ഭാഗത്ത് ഇരിക്കുമ്പോൾ സ്ഥലത്തെത്തിയ തന്നെ 25 കാരി ഭീഷണിപ്പെടുത്തിയെന്ന് 35 കാരി പരാതിപ്പെട്ടു. കാർ പാർക്കിങ്ങിൽ നിന്നെടുത്ത് മാറ്റിയില്ലെങ്കിൽ തീവയ്ക്കുമെന്നായിരുന്നു ഭീഷണി. സംഭവ ദിവസം തന്റെ മകൻ അവിടെയുണ്ടായിരുന്നുവെന്നും പരാതിപ്പെട്ടു. 75 കാരനായ ഭർത്താവ് ഇതേ തുടർന്ന് തന്നെ കളിയാക്കുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തുവെന്ന് 25കാരിയും പരാതിപ്പെട്ടു. കേസിൽ ഇൗ മാസം 28ന് വിധി പറയുമെന്ന് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ