രണ്ട് ലോക മഹായുദ്ധങ്ങൾ നടക്കുമ്പോഴും കടലിലുണ്ട്! ഇപ്പോഴും അവിടെ തന്നെ! മൂന്നര പതിറ്റാണ്ട് പ്രായമുള്ള ഭീമാകാരൻ

ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോക മഹായുദ്ധം നടക്കുമ്പോൾ കടലിലുണ്ടായിരുന്ന ചില ജീവികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു!
രണ്ട് ലോക മഹായുദ്ധങ്ങൾ നടക്കുമ്പോഴും കടലിലുണ്ട്! ഇപ്പോഴും അവിടെ തന്നെ! മൂന്നര പതിറ്റാണ്ട് പ്രായമുള്ള ഭീമാകാരൻ

ന്നാം ലോക മഹായുദ്ധവും രണ്ടാം ലോക മഹായുദ്ധം നടക്കുമ്പോൾ കടലിലുണ്ടായിരുന്ന ചില ജീവികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു! മറ്റൊരു കണക്ക് മാനദണ്ഡമാക്കിയാൽ അമേരിക്ക ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമാകും മുന്നേ ജനിക്കുകയും ഇപ്പോഴും കൂളായി ജിവിക്കുകയും ചെയ്യുന്ന ചില വിലിയ ജീവികള്‍ നമ്മുടെ കടലിലുണ്ടെന്നാണ് കണ്ടെത്തൽ. ഗവേഷകരാണ് അവിശ്വസനീയമായ ഈ വെളിപ്പെടുത്തൽ നടത്തിയത്.

ബോഹെഡ് തിമിംഗലങ്ങളാണ് ദീർഘായുസോടെ കടലിൽ കഴിയുന്നത്. ജീവികളുടെ ഡി.എന്‍.എ. പരിശോധിച്ച് അവയുടെ ആയുര്‍ദൈര്‍ഘ്യം കണക്കാക്കുന്ന സാങ്കേതിക വിദ്യവഴിയാണ് ബോഹെഡ് തിമിംഗലങ്ങളുടെ ആയുസ് ഗവേഷകര്‍ കണക്കാക്കിയത്. പുതിയ പഠനങ്ങള്‍ അനുസരിച്ച് 286 വയസാണ് ഇവയുടെ ആയുർ ദൈർഘ്യം. ബോഹെഡ് തിമിംഗലങ്ങള്‍ 200 വര്‍ഷം വരെ ജീവിക്കുമെന്നാണ് നേരത്തെ വിശ്വസിച്ചിരുന്നത്. ഇത് തെറ്റാണെന്ന് ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു.

ജനിതക ഘടികാരത്തിലൂടെ മൃഗങ്ങളുടെ ആയുസ് കണക്കാക്കുകയാണ് അവര്‍ ചെയ്തത്. അവരുടെ നിഗമനങ്ങള്‍ അനുസരിച്ച് ആര്‍ട്ടിക് മേഖലയില്‍ കണ്ടെത്തിയ 211 വര്‍ഷം പ്രായമുള്ള ബോഹെഡ് തിമിംഗലത്തിന് 60 വര്‍ഷം കൂടി ജീവിക്കാന്‍ കഴിയും.

ഓസ്ട്രേലിയയിലെ ഒരു കൂട്ടം ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 42ഓളം കടല്‍ ജീവികളില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

തിമിംഗലത്തിന്റെ കണ്ണില്‍ നിന്ന് ശേഖരിച്ച ദ്രവത്തില്‍ നിന്നെടുത്ത അമിനോ ആസിഡിലൂടെയാണ് ​ഗവേഷകർ തിമിംഗലത്തിന്റെ പ്രായം കണക്കാക്കിയത്. പിന്നീട് നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഗവേഷകര്‍ തിമിംഗലത്തിന്റെ യഥാര്‍ഥ ആയുസ് കണ്ടെത്തുന്നതില്‍ വിജയിച്ചത്. ഡിഎന്‍എ ഉപയോഗിച്ച് ജീവികളുടെ പ്രായം കണക്കാക്കുന്ന പുതിയ രീതി മീഥൈലേഷന്‍ എന്നാണ് അറിയപ്പെടുന്നത്.

ആര്‍ട്ടിക് പ്രദേശത്താണ് ബോഹെഡ് തിമിംഗലങ്ങളുടെ വാസം. ശരാശരി 15 മുതല്‍ 18 മീറ്റര്‍ വരെയാണ് ഇവയുടെ നീളം. ചിലത് 20 മീറ്റര്‍ വരെ നീളം വെക്കുന്നു. ലോകത്തിലെ ഏതൊരു മൃഗത്തിന്റേതിനേക്കാളും വലിയ വായയാണ് ഇവയുടെ മറ്റൊരു സവിശേഷത. 1966ന് ശേഷം ഇവയുടെ സംഖ്യ ഗണ്യമായി കുറഞ്ഞു. അഞ്ച് വിഭാഗത്തില്‍ മൂന്നെണ്ണം വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ്.

ബോഹെഡ് തിമിംഗലങ്ങള്‍ക്ക് മൂന്ന് നൂറ്റാണ്ടുകളോളം ജീവിക്കാന്‍ കഴിയും എന്നാണ് പുതിയ നിഗമനമെങ്കിലും ഇതുവരെ ഇത്രയും പ്രായമുള്ള തിമിംഗലങ്ങളെ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. പല ജീവികളേയും വംശ നാശത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ ഈ കണ്ടെത്തല്‍ സഹായകരമാകുമെന്നാണ് ഗവേഷകരുടെ നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com