അച്ഛനെ വിളിച്ച് കരഞ്ഞ് വധു, ഗുരുവായൂരിലെ കല്യാണത്തിരക്കില്‍ സംഭവിച്ചത് ഇങ്ങനെ

ഫെബ്രുവരി പത്തിന് 237 വിവാഹങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ കല്യാണ മണ്ഡപത്തില്‍ നടന്നത്
അച്ഛനെ വിളിച്ച് കരഞ്ഞ് വധു, ഗുരുവായൂരിലെ കല്യാണത്തിരക്കില്‍ സംഭവിച്ചത് ഇങ്ങനെ

ഫെബ്രുവരി പത്തിന് 237 വിവാഹങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ കല്യാണ മണ്ഡപത്തില്‍ നടന്നത്. ആ സമയം ഉണ്ടായേക്കാവുന്ന തിക്കും തിരക്കും ഊഹിക്കാവുന്നതേയുള്ളു. പക്ഷേ സംഗതി രസകരമാണ്. വധുവും, വരനും, ബന്ധുക്കളുമെല്ലാം വിവാഹ മണ്ഡപത്തിലേക്ക് ഉന്തിതള്ളി കയറുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

വിവാഹത്തിന് അണിഞ്ഞൊരുങ്ങി എത്തിയ വധുവിന്റേത് മുതല്‍ ബന്ധുക്കളുടെ വരെ മുടിക്കെട്ടും വസ്ത്രവുമെല്ലാം തിരക്കില്‍പ്പെട്ട് തിരിച്ചിറങ്ങിയപ്പോഴേക്കും ഒരുപരുവമായി. ഇതിനിടയില്‍ വധു അച്ഛനെ വിളിച്ച് കരയുന്നതും കേള്‍ക്കാം. 

ഗുരുവായൂരില്‍ മുഹുര്‍ത്തം നോക്കാറില്ലെങ്കിലും വിവാഹ വേദിയിലേക്ക് എത്തുന്നതിന് സമയം നിഷ്‌കര്‍ശിച്ചിട്ടുണ്ട്. ഫെബ്രുവരി പത്തിന് ഈ സമയക്രമം പാലിക്കാന്‍ വധൂവരന്മാര്‍ക്കും ബന്ധുക്കള്‍ക്കും സകലശക്തിയുമെടുത്ത് ഉന്തിതള്ളി കയറേണ്ടി വന്നു. താലികെട്ടിന് ശേഷം വിവാഹ വേദിയിലേക്കെത്താന്‍ നിശ്ചയിച്ചിരുന്ന സമയത്ത് എത്താന്‍ ഈ തിരക്കിനെ തുടര്‍ന്ന് പലര്‍ക്കുമായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com