ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home ജീവിതം

മൂന്ന് മാസത്തോളം മരുഭൂമിയില്‍ 'ഒട്ടകജീവിതം': ഭക്ഷണം പോലുമില്ലാതെയുള്ള നരകദിനങ്ങള്‍ പിന്നിട്ട് ഇസ്ഹാഖ് നാട്ടിലെത്തി

By സമകാലികമലയാളം ഡെസ്‌ക്  |   Published: 02nd January 2019 12:24 PM  |  

Last Updated: 02nd January 2019 12:24 PM  |   A+A A-   |  

0

Share Via Email

 

75000 രൂപ വീസയ്ക്ക് നല്‍കിയാണ് ഇസ്ഹാഖ് എന്ന യുവാവ് റിയാദില്‍ ജോലിക്കെത്തിയത്. എന്നാല്‍ വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല എന്ന് മാത്രമല്ല, കിട്ടിയത് ബെന്യാമിന്റെ ആട്ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ജോലിയും. ഏജന്റിന്റെ ചതിയിലകപ്പെട്ട് മൂന്ന് മാസത്തോളം റിയാദിലെ സലഹില്‍ നരകയാതന അനുഭവിച്ച മുഹമ്മദ് ഇസ്ഹാഖ് ആനക്കയം ഈരാമുടുക്കിലെ വാടക വീട്ടില്‍ തിരിച്ചെത്തി തന്റെ മോശം ദിനങ്ങളെ ഓര്‍ക്കുകയാണ്. 

റിയാദില്‍ റെസ്റ്റ് ഹൗസ് ജോലിക്കായിരുന്നു ഇസഹാഖിന്റെ വീസ. സ്വന്തമായി ഒരു വീട് വയ്ക്കാന്‍ പണം കണ്ടെത്തലായിരുന്നു ലക്ഷ്യം. ഒക്ടോബര്‍ 5ന് നാട്ടില്‍നിന്നു പുറപ്പെട്ട ഇസ്ഹാഖിന് പക്ഷേ, ഏജന്റ് പറഞ്ഞ പണിയല്ല കിട്ടിയത്. സലഹില്‍നിന്ന് 537 കിലോമീറ്റര്‍ അകലെ ഒട്ടകങ്ങളെ നോക്കലായിരുന്നു ജോലി. 

നല്ല ഭക്ഷണവും വെള്ളവുമില്ല. രാത്രി കിടത്തവും മരുഭൂമിയില്‍ ഒട്ടകങ്ങള്‍ക്കൊപ്പം. ശമ്പളം ചോദിക്കുമ്പോള്‍ മര്‍ദനം. ഏതാനും ദിവസം മുന്‍പ് ഒട്ടകപ്പന്തയത്തിന് അറബി ഇസ്ഹാഖിനെ കൂടെക്കൂട്ടി. പന്തയ സ്ഥലത്ത് എല്ലാവരും ഉറങ്ങിയപ്പോള്‍ രണ്ടുംകല്‍പിച്ച് ഇറങ്ങിയോടുകയായിരുന്നു ഇദ്ദേഹം. 

തുടര്‍ന്ന് അബുദാബിയിലെ സഹൃദയരായ ഏതാനും ആളുകളാണ് ഇസേഹാഖിന് നാട്ടിലെത്താനുള്ള സാഹചര്യമുണ്ടാക്കിയത്. കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ എംബസിയില്‍ എത്തി. രേഖകള്‍ ശരിപ്പെടുത്തുന്നതുവരെ 6 ദിവസം ജയിലില്‍ കിടന്നു. രേഖകള്‍ ശരിയായപ്പോള്‍ നാട്ടിലെത്തി. 

കനത്ത ചൂടിലും തണുപ്പിലും ഒട്ടകത്തോടൊപ്പം മരുഭൂമിയില്‍ കഴിയേണ്ടിവന്ന നശിച്ച ദിവസങ്ങളെക്കുറിച്ച്  വിശദീകരിക്കുമ്പോള്‍ ഇസ്ഹാഖ് പലപ്പോഴും വിങ്ങിപ്പൊട്ടുകയാണ്. വല്ലപ്പോഴും അറബി കൊണ്ടുതരുന്ന മക്രോണിയും ഖുബ്ബൂസും അള്‍സര്‍ രോഗിയായ ഇസ്ഹാഖിനെ കഴിക്കാന്‍ പറ്റുമായിരുന്നില്ല. വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 

നാട്ടില്‍ ഒപ്പം ജോലി ചെയ്തിരുന്ന ഷാഫിയാണ് എറണാകുളത്തെ ഏജന്റിനെ പരിചയപ്പെടുത്തിയത്. അറബി വീട്ടിലെ മജ്‌ലിസില്‍ (സ്വീകരണമുറി) ചായയും കാപ്പിയും ഉണ്ടാക്കുന്ന ജോലിയായിരുന്നു വാഗ്ദാനമെങ്കിലും ഒട്ടകത്തെ മേയ്ക്കാനാണ് പറഞ്ഞയച്ചത്. 


 

TAGS
ഒട്ടകജീവിതം ഇസ്ഹാഖ് മഞ്ചേരി

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നുരണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ
കടുവകള്‍ തമ്മില്‍ അടിപിടികൂടുന്ന വൈറല്‍ വീഡിയോ ദൃശ്യം'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ
മസാജ് ചെയ്യുന്ന ആനയുടെ വൈറല്‍ വീഡിയോ ദൃശ്യംയുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍
ക്യുആർ കോഡ‍ുള്ള ക്ഷണക്കത്ത്/ ട്വിറ്റർകല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 
നായ മേയർ മർഫി/ ട്വിറ്റർനാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ
arrow

ഏറ്റവും പുതിയ

രണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ

'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ

യുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍

കല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 

നാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം