ആദ്യമായി ഒരാള്‍ 500 രൂപ നീട്ടി, മരവിപ്പ്; കുറിപ്പ് വൈറല്‍ 

ചികിത്സയ്ക്കായി നീട്ടിയ കൈക്കൂലി നിരസിച്ച് ഡോക്ടര്‍ ഷിനു ശ്യാമളന്‍ പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു
ആദ്യമായി ഒരാള്‍ 500 രൂപ നീട്ടി, മരവിപ്പ്; കുറിപ്പ് വൈറല്‍ 

കൊച്ചി: ചികിത്സയ്ക്കായി നീട്ടിയ കൈക്കൂലി നിരസിച്ച് ഡോക്ടര്‍ ഷിനു ശ്യാമളന്‍ പങ്കുവെച്ച ഫെയ്്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. 'ജീവിതത്തില്‍ ആദ്യമായി എന്റെ നേര്‍ക്ക് ഒരാള്‍ 500 രൂപ നീട്ടി. ഒരു നിമിഷം പെരുവിരല്‍ മുതല്‍ നാക്ക് വരെ മരവിപ്പ് പടര്‍ന്നു. ശേഷം എന്റെ തലച്ചോര്‍ പ്രവര്‍ത്തിച്ചു.എനിക്ക് വേണ്ട. ഞാന്‍ ആരുടെയും കൈയ്യില്‍ നിന്ന് പൈസ വാങ്ങാറില്ല. എനിക്ക് ശമ്പളം കിട്ടുന്നുണ്ട്. അത് മാത്രമേ എനിക്ക് ആവശ്യമുള്ളൂ.' എന്നു പറഞ്ഞു കൊണ്ട് അയാള്‍ തന്റെ നേര്‍ക്ക് നീട്ടിയ കൈക്കൂലി നിരസിച്ചതായി ഷിനു ശ്യാമളന്‍ കുറിച്ചു.

'ഒരുപാട് കാശു ഉണ്ടാക്കിയിട്ട് വലിയ വീട്ടില്‍ കിടന്ന് ഉറങ്ങുന്നതിലും എനിക്ക് ഇഷ്ട്ടം പാവപ്പെട്ടവന്റെ മുഖത്തു വിരിയുന്ന പുഞ്ചിരി കണ്ട് ഉറങ്ങുവാനാണ്. ചാവുമ്പോള്‍ സന്തോഷത്തോടെ മരിക്കുക. കൂടെ ഒന്നും കൊണ്ടു പോകുന്നില്ലലോ. പിന്നെയെന്തിനാണ് കാശിനോട് ആര്‍ത്തി.'- ഷിനു ശ്യാമളന്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ജീവിതത്തില്‍ ആദ്യമായി എന്റെ നേര്‍ക്ക് ഒരാള്‍ 500 രൂപ നീട്ടി. ഒരു നിമിഷം പെരുവിരല്‍ മുതല്‍ നാക്ക് വരെ മരവിപ്പ് പടര്‍ന്നു. ശേഷം എന്റെ തലച്ചോര്‍ പ്രവര്‍ത്തിച്ചു.

'എനിക്ക് വേണ്ട. ഞാന്‍ ആരുടെയും കൈയ്യില്‍ നിന്ന് പൈസ വാങ്ങാറില്ല. എനിക്ക് ശമ്പളം കിട്ടുന്നുണ്ട്. അത് മാത്രമേ എനിക്ക് ആവശ്യമുള്ളൂ. ' എന്നു പറഞ്ഞു കൊണ്ട് അയാള്‍ എന്റെ നേര്‍ക്ക് നീട്ടിയ കൈക്കൂലി ഞാന്‍ നിരസിച്ചു.

'എന്റെ സന്തോഷത്തിന് വേണ്ടിയാണ് സര്‍..' അയാള്‍ പറഞ്ഞു.

'നിങ്ങളുടെ ചികിത്സയിലായ ഭാര്യയ്ക്ക് സഹായങ്ങള്‍ ചെയ്യുവാന്‍ ഡോക്ടര്‍ എന്ന നിലയ്ക്ക് ഞാന്‍ ബാധ്യസ്ഥയാണ്. കഴിയുന്നത് പോലെ എല്ലാം ചെയ്ത് തരും. പക്ഷെ അതിനെനിയ്ക്ക് കൈക്കൂലി ആവശ്യമില്ല.' വീണ്ടും ഞാന്‍ ആവര്‍ത്തിച്ചു.
(നടന്നത് കഴിഞ്ഞയാഴ്ച്ച ഞാന്‍ ജോലി ചെയുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചു..)

2013 മുതല്‍ പല സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്ത് വരുന്നു. വൈകിട്ട് െ്രെപവറ്റ് പ്രാക്ടീസും ചെയ്തിരുന്നു. കാസര്‍കോട് ജില്ലയിലും, വയനാടും ക്ലിനിക് നടത്തിയപ്പോള്‍ 100 രൂപ സാധാരണക്കാരില്‍ നിന്നും പാവപ്പെട്ടവരില്‍ നിന്നും 10 രൂപ വരെ ഫീസായി വാങ്ങിയിട്ടുണ്ട്. മരുന്ന് കൊടുത്തു കഴിയുമ്പോള്‍ 'സാറേ, കാശില്ല നാളെ കൊണ്ടുതരാം' എന്നു പറഞ്ഞു പോയിട്ട് പിന്നീട് പൈസ തരാന്‍ വരാത്തവരും ഉണ്ട്. പക്ഷെ അതൊക്കെ അവരുടെ ഗതികേട് കൊണ്ടാവും. ഞാന്‍ പുറകെ പോയിട്ടില്ല.

കാശിനോട് ആര്‍ത്തി തോന്നിയിട്ടില്ല. ജീവിക്കാന്‍ ഒരു ജോലി മാത്രമല്ല എനിക്ക് ഈ ഡോക്ടര്‍ എന്നത്. എനിക്കത് ഒരു സേവനം കൂടിയാണ്.

ഇപ്പോള്‍ എന്റെ ഡിഗ്രി Mbbs ആണ്. മകള്‍ കുറച്ചു വലുതായത്തിന് ശേഷം രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പി.ജി കൂടെ എഴുതി എടുക്കണം എന്നാണ് ആഗ്രഹം. അതിന് ശേഷവും ന്യായമായ ഫീസ് മാത്രമേ ഈടാക്കു. പാവപ്പെട്ടവര്‍ക്ക് അവരുടെ കൈയ്യില്‍ ഉള്ളത് പോലെ 10 രൂപ തന്നാലും, അത് ഞാന്‍ സന്തോഷത്തോടെ വാങ്ങും. കണക്ക് പറഞ്ഞു ഫീസ് വാങ്ങില്ല. മരിക്കുന്നവരെ അത് അങ്ങനെയേ ഉണ്ടാകു.

ഒരുപാട് കാശു ഉണ്ടാക്കിയിട്ട് വലിയ വീട്ടില്‍ കിടന്ന് ഉറങ്ങുന്നതിലും എനിക്ക് ഇഷ്ട്ടം പാവപ്പെട്ടവന്റെ മുഖത്തു വിരിയുന്ന പുഞ്ചിരി കണ്ട് ഉറങ്ങുവാനാണ്. ചാവുമ്പോള്‍ സന്തോഷത്തോടെ മരിക്കുക. കൂടെ ഒന്നും കൊണ്ടു പോകുന്നില്ലലോ. പിന്നെയെന്തിനാണ് കാശിനോട് ആര്‍ത്തി.

ഡോ. ഷിനു ശ്യാമളന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com