ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ഭൂമിയ്ക്കൊപ്പം സെൽഫി പകർത്തിയിരിക്കുകയാണ് 'ഹീബ്രു ഫോർ ജെനിസിസ്'. ഇസ്രയേലിന്റെ ആദ്യ ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ഹീബ്രു ഫോർ ജെനിസിസ്. ഭൂമിയിൽ നിന്നും 35,000 കിലോമീറ്റർ ദൂരം പിന്നിട്ടപ്പോഴാണ് എന്നാലിനിയൊരു സെൽഫി എടുത്തുകളയാം എന്ന് ഹീബ്രു ഫോർ ജെനിസിസ് ചിന്തിച്ചത്. അങ്ങനെ പകർത്തിയ സെൽഫി ഇസ്രയേലിന്റെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ സ്പേസ് ഐ എൽ ആണ് ട്വിറ്ററിൽ പങ്കുവച്ചത്.
ഓസ്ട്രേലിയ വ്യക്തമായി കാണാം, ഇസ്രയേൽ നീണാൽ വാഴട്ടെ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സെൽഫിയിൽ ബഹിരാകാശ വാഹനത്തിന്റെ ഒരു ഭാഗവും ഭൂമിയും കാണാം.
2018 ഫെബ്രുവരിയിലാണ് ഇസ്രയേൽ ജെനിസിസിനെ വിക്ഷേപിച്ചത്. ഇലോൺ മസ്കിന്റെ ഫാൽകൺ 9 റോക്കറ്റാണ് ഈ ആളില്ലാ വാഹനത്തെ ഭ്രമണപഥത്തിൽ എത്തിച്ചത്. ഏപ്രിൽ 11 നാണ് ആളില്ലാ വാഹനമായ ജെനിസിസ് ചന്ദ്രനിൽ എത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ