ആ 'വൈറല്‍' പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറഞ്ഞ് സന്ധ്യ പല്ലവി

ആ നല്ല കര്‍മ്മം നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തില്‍ അനുവാദം വാങ്ങിയ ശേഷമാണ് പോസ്റ്റ് ഇട്ടത്.  വാര്‍ത്തയായതിനെ തുടര്‍ന്ന് കുടംബത്തിനുണ്ടായ ബുദ്ധിമുട്ടുകളില്‍ പോസ്റ്റ് പിന്‍വലിച്ചു ചോദിക്കുന്നു
ആ 'വൈറല്‍' പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറഞ്ഞ് സന്ധ്യ പല്ലവി

സിനിമയെ വെല്ലുന്ന ജീവിത കഥ സമൂഹമാധ്യമത്തിലൂടെ പങ്കിട്ട സന്ധ്യ പല്ലവി, തന്റെ പോസ്റ്റ് കുടുംബത്തിനുണ്ടായ ബുദ്ധിമുട്ടിനെ തുടര്‍ന്ന് പിന്‍വലിച്ചു മാപ്പുപറഞ്ഞു. മകന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിക്ക് സ്വന്തം മകളുടെ സ്ഥാനം നല്‍കി വിവാഹം കഴിച്ചയച്ച ഒരച്ഛന്റെ കഥയായിരുന്നു സന്ധ്യ സമൂഹമാധ്യമത്തിലൂടെ പങ്കിട്ടത്. 'ആ നല്ല കര്‍മ്മം നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തില്‍ അനുവാദം വാങ്ങിയ ശേഷമാണ് പോസ്റ്റ് ഇട്ടത്. പിന്നാലെ നിരവധി ഓണ്‍ലെന്‍ ന്യൂസുകളില്‍ വരുകയും അതു മൂലം ആ കുടംബത്തിനുണ്ടായ ബുദ്ധിമുട്ടുകളില്‍ പോസ്റ്റ് പിന്‍വലിച്ചു മാപ്പ് ചോദിക്കുന്നതായും' സന്ധ്യ ഫെയ്‌സ് ബുക്കില്‍ കുറിച്ചു

ആറ് വര്‍ഷം മുന്‍പ് ഷാജിയുടെ മകന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ കൂടെ പഠിച്ചിരുന്ന പെണ്‍കുട്ടിയെ പ്രണയിച്ചു. തുടര്‍ന്ന് ഇരുവരും നാടുവിടുകയും ചെയ്തു. പെണ്ണ് വീട്ടുകാര്‍ പൊലീസിലില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി. പെണ്ണിന്റെ വീട്ടുകാര്‍ക്ക് മകളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ ഷാജിയും ഭാര്യയും കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായ ശേഷം വിവാഹം നടത്തിക്കൊടുക്കാമെന്ന ഉത്തരവാദിത്തം ഏറ്റെടുക്കുകമായിരുന്നു. പക്ഷേ കുറച്ചു കാലം കഴിഞ്ഞതോടെ ചെറുക്കന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. പിന്നെ സംഭവിച്ചത് അസാധാരണമായ ജീവിത കഥ.

പിന്‍വലിച്ച പോസ്റ്റ്

ഇന്ന് വിചിത്രമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. താലികെട്ട് കണ്ണ് നനയാതെ കാണാനായില്ല.
(സുഹൃത്തിന്റെ കൂടെ കൂട്ട് പോയതാണ് ഞാന്‍)

കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും , ഭാര്യയും. തിരക്ക് പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്... ...

6 വര്‍ഷം മുന്‍പ് ഷാജിയേട്ടന്റെ മകന്‍ +2 ന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട് തോന്നിയ പ്രണയംആണ് രണ്ട് പേരെയും നാടുവിടാന്‍ പ്രേരിപ്പിച്ചത്... പെണ്ണ് വീട്ടുകാര്‍ പോലീസില്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന്. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി.. പെണ്ണിന്റെ വീട്ടുകാര്‍ക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ. ആ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂര്‍ത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു ..

മകനെ ഹോസ്റ്റലില്‍ നിര്‍ത്തി തുടര്‍ന്ന് പഠിക്കാനയച്ചു.. പെണ്‍കുട്ടി യെ. സ്വന്തം വീട്ടിലും നിര്‍ത്തി... എന്നാല്‍ ഇതിനിടയില്‍ മകന്‍ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു... എന്നറിഞ്ഞ ഷാജിയേട്ടന്‍. അവനെ തന്റെ കൂടെ ഗള്‍ഫില്‍ കൊണ്ട് പോയി .. കഴിഞ്ഞു വര്‍ഷം ലീവെടുത്ത് നാട്ടില്‍ വന്ന മകന്‍. മറ്റൊരു പെണ്‍കുട്ടി യെ വിവാഹം ചെയ്യ്തു..

ഇതറിഞ്ഞ പിതാവ് മകനെ തള്ളി . മകനുള്ള സ്വത്തുക്കള്‍. മകനെ സ്‌നേഹിച്ച് കാത്തിരുന്ന പെണ്‍കുട്ടി യുടെ പേരിലെഴുതി.. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ്. ഇന്ന് 10 ,30 കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ വച്ച്. വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു.....

ഈ അച്ഛന്റെയും ,അമ്മയുടെയും നല്ല മനസ്സ് കാണാന്‍ ആ മകന് കഴിഞ്ഞില്ല... ഇവര്‍ക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകള്‍ ഉണ്ട്

നന്ദി ബിനുവേട്ടാ... ഇത്തരം മനുഷ്യ സ്‌നേഹികളെ കാണിച്ചു തന്നതിന്

ചില മനുഷ്യര്‍ അങ്ങനെയാണ് അവരുടെ പ്രവൃത്തികൊണ്ടും ചിന്ത കൊണ്ടും നമ്മളെ അമ്പരപ്പിച്ചു കളയും. ചിലരുടെ ജീവിതമാകട്ടെ സിനിമയെ വെല്ലുന്നതാകും. അങ്ങനെ ഒരു കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആറു വര്‍ഷം മുമ്പ് തിരുനക്കര സ്വദേശി ഷാജിയുടെ മകന്‍ പ്ലസ്ടൂവില്‍ പഠിക്കുന്ന സമയം, ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇരുവരും പ്രണയിച്ചു നാടുവിട്ടു. പെണ്‍വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. രണ്ട് പേരെയും പോലീസില്‍ ഹാജരാക്കി. ഇതോടെ പെണ്‍ വീട്ടുകാര്‍ പെണ്‍കുട്ടിയെ ആവശ്യമില്ലെന്ന് പറഞ്ഞു. എന്നാല്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ കല്യാണം നടത്തി കൊടുക്കമെന്ന് ചെറുക്കന്റെ മാതാപിതാക്കാള്‍ സമ്മതിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com