ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം; ഐപിഎസ് കിട്ടിയപ്പോള്‍ ഒഴിവാക്കുന്നു, പരാതിയുമായി ഭാര്യ

ഓസ്മാനിയ സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്.
ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം; ഐപിഎസ് കിട്ടിയപ്പോള്‍ ഒഴിവാക്കുന്നു, പരാതിയുമായി ഭാര്യ

പിഎസ് കിട്ടിയപ്പോള്‍ ഭര്‍ത്താവ് ഭാര്യയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി പരാതി. രണ്ടാം വിവാഹം കഴിക്കാന്‍ വേണ്ടി തന്നെ ഐപിഎസ് ഓഫീസര്‍ ആയ ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശിനി ബ്രിദുല ഭാവന എന്ന 28കാരിയാണ് ഭര്‍ത്താവ് വെങ്കട്ട മഹേശ്വര റെഡ്ഡിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. 

മഹേശ്വര റെഡ്ഡി ഇപ്പോള്‍ മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ പരിശീലനത്തിലാണ്. ഇതിനിടെയാണ് ആരോപണവുമായി ഭാര്യ രംഗത്തെത്തിയത്. ഐപിഎസ് കിട്ടിയപ്പോള്‍ ദളിത് വിഭാഗക്കാരിയായ തന്നെ ഒഴിവാക്കുകയാണെന്ന് ബ്രിദുല പറയുന്നു.

2018ല്‍ ആണ് ബ്രിദുലയും മഹേശ്വര റെഡ്ഡിയും വിവാഹിതരായത്. 2019ല്‍ യുപിഎസി പരീക്ഷയില്‍ 126ാം റാങ്ക് നേടിയ മഹേശ്വര്‍ ഐപിഎസ് സ്വന്തമാക്കി. എന്നാല്‍ മസൂറിയില്‍ പോയതിന് ശേഷം മഹേശ്വര്‍ തന്നെ അവഗണിക്കുകയാണ്. മറ്റൊരു വിവാഹം കഴിക്കാനായി വിവാഹമോചനം വേണമെന്നാണ് ആവശ്യം. വിവാഹക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയതായും ബ്രിദുല ആരോപിക്കുന്നു. 

ഓസ്മാനിയ സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് മഹേശ്വര്‍ പ്രണയാഭ്യര്‍ഥന നടത്തി. ഒന്‍പതു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. ബ്രിദുല ദളിത് വിഭാഗത്തില്‍പ്പെട്ട വ്യക്തി ആയതിനാല്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലെന്നും സിവില്‍ സര്‍വീസ് നേടിക്കഴിഞ്ഞ് അവരോടു പറായം എന്നായിരുന്നു മഹേശ്വര്‍ നിലപാട്.

യുപിഎസി പരീക്ഷ വിജയിക്കുന്നതിന് മഹേശ്വറിനെ സാമ്പത്തിമായി സഹായിച്ചു. കുടുംബം പുലര്‍ത്താന്‍ സ്വന്തം ജോലിയിലും ഉയര്‍ച്ചയിലും വിട്ടുവീഴ്ച ചെയ്തു. യുപിഎസി വിജയിച്ചു കഴിഞ്ഞാല്‍ ശോഭനമായൊരു ഭാവിയുണ്ടാകുമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു ഈ ത്യാഗം.  ഉയര്‍ന്ന വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് ഇപ്പോള്‍ മഹേശ്വര്‍ ശ്രമിക്കുന്നത്. അതിനായി തന്നെ ഒഴിവാക്കുകയാണ്. വകവരുത്തുമോ എന്ന് ഭയമുണ്ട്, അതിനാല്‍ സംരക്ഷണം അനുവദിക്കണമെന്നും ബ്രിദുല പരാതിയില്‍ പറയുന്നു.

ട്വിറ്ററിലൂടെ തങ്ങളുടെ വിവാഹഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളും ബ്രിദുല പങ്കുവച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ മഹേശ്വറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com