ജനിക്കുന്ന കുട്ടി ആണാണോ പെണ്ണാണോ എന്ന് അറിയണം, ഹിപ്പോ പോട്ടമസിന് തണ്ണിമത്തന്‍ എറിഞ്ഞുകൊടുത്ത് ദമ്പതികള്‍; വീഡിയോ, വിമര്‍ശനം 

അമേരിക്കയിലെ ടെക്‌സാസില്‍ നിന്നുളളതാണ് ഈ ദൃശ്യങ്ങള്‍
ജനിക്കുന്ന കുട്ടി ആണാണോ പെണ്ണാണോ എന്ന് അറിയണം, ഹിപ്പോ പോട്ടമസിന് തണ്ണിമത്തന്‍ എറിഞ്ഞുകൊടുത്ത് ദമ്പതികള്‍; വീഡിയോ, വിമര്‍ശനം 

എല്ലായിടത്തും പലവിധത്തിലുളള അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജനിക്കാനിരിക്കുന്ന കുട്ടി ആണാണോ, പെണ്ണണോ എന്ന് മുന്‍കൂട്ടി അറിയാന്‍ അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പലവിധത്തിലുളള പരീക്ഷണങ്ങള്‍ നടത്തുന്ന നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലുളള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ഇവിടെയും ജനിക്കാനിരിക്കുന്ന കുട്ടി തന്നെയാണ് വിഷയം. ദമ്പതികളായ ജൊനാഥനും ബ്രിഡ്‌ഗേറ്റ് ജോസഫുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇവര്‍ കൂട്ടില്‍ കിടക്കുന്ന ഒരു ഹിപ്പോപോട്ടമസിന് തണ്ണിമത്തന്‍ നല്‍കാന്‍ തീരുമാനിക്കുന്നു. ഇതനുസരിച്ച് ഹിപ്പോ പോട്ടമസിന്റെ വായിലേക്ക് തണ്ണീര്‍മത്തന്‍ എറിഞ്ഞുകൊടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഹിപ്പോ പോട്ടമസ് തണ്ണിമത്തന്‍ കടിക്കുന്ന മാത്രയില്‍,നീലനിറത്തില്‍ ആഹാര അവശിഷ്ടങ്ങള്‍ വായില്‍ നിന്ന് പുറത്തേയ്ക്ക് വരുന്നുണ്ട്. ഈസമയം ദമ്പതികള്‍ സന്തോഷം കൊണ്ട് തുളളിച്ചാടുന്നതും പരസ്പരം കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

വായില്‍ നിന്ന് നീലനിറത്തില്‍ ആഹാര അവശിഷ്ടങ്ങള്‍ പുറത്തേയ്ക്ക് വരുന്നത്, ജനിക്കാന്‍ പോകുന്ന കുട്ടി ആണാണെന്നതിന്റെ സൂചനയാണെന്നാണ് ഇവരുടെ വിശ്വാസം. ഇതിലുളള സന്തോഷ പ്രകടനമാണ് ഇവര്‍ നടത്തിയത്. 80 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.

അമേരിക്കയിലെ ടെക്‌സാസില്‍ നിന്നുളളതാണ് ഈ ദൃശ്യങ്ങള്‍.അതേസമയം ജനിക്കാനിരിക്കുന്ന കുട്ടി ആണാണോ പെണ്ണാണോ എന്ന് അറിയാന്‍ അന്ധവിശ്വാസത്തെ അടിസ്ഥാനമാക്കി നടത്തിയ പരീക്ഷണത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com