ബിക്കിനി വെള്ളത്തില്‍ അലിഞ്ഞു, നഗ്നയായി യുവതി, കാമറയുമായി കാമുകന്‍; പ്രാങ്ക് വിഡിയോ ഷൂട്ട്, വിമര്‍ശനം (വീഡിയോ)

കാമുകികാമുകന്മാര്‍ ആയാലും ഒരു കരുതല്‍ വേണം എന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്
ബിക്കിനി വെള്ളത്തില്‍ അലിഞ്ഞു, നഗ്നയായി യുവതി, കാമറയുമായി കാമുകന്‍; പ്രാങ്ക് വിഡിയോ ഷൂട്ട്, വിമര്‍ശനം (വീഡിയോ)

കാമുകികാമുകന്മാര്‍ ആയാലും ഒരു കരുതല്‍ വേണം എന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. കാമുകിക്ക് 'എട്ടിന്റെ പണി' ആണ് കാമുകന്‍ നല്‍കിയത്. മിനിറ്റുകളോളം ആശങ്കയുടെ മുള്‍മുനയില്‍ കാമുകി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് കുറച്ച് കടന്നുപ്പോയി എന്ന് വിമര്‍ശിക്കുന്നവരും നിരവധിയുണ്ട്. 

ബീച്ചിലാണ് സംഭവം. ബിക്‌നി ധരിച്ച് നടന്നുപോകുകയാണ് കാമുകിയായ എസ്റ്റല. എസ്റ്റലയുടെ ഓരോ ചലനങ്ങളും ക്യാമറയില്‍ പകര്‍ത്തി പിന്നില്‍ കാമുകന്‍ ജൂലീയസും. പരസ്പരം ആഹ്ലാദപ്രകടനം നടത്തിയാണ് ഇരുവരുടെയും നടത്തം. എസ്റ്റല കടലില്‍ ഇറങ്ങി. തുടര്‍ന്നാണ് രസകരമായ സംഭവം.

കുറച്ചുനേരം വെളളത്തില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് എസ്റ്റല ഞെട്ടലോടെ മനസ്സിലാക്കുന്നത്, താന്‍ ധരിച്ചിരുന്ന നീന്തല്‍ വസ്ത്രം കാണാനില്ല എന്ന്. വെളളത്തില്‍ ഇറങ്ങുന്നത് വരെ വസ്ത്രം ദേഹത്ത് ഉണ്ടായിരുന്നു. ആരെങ്കിലും വെളളത്തിന്റെ അടിയിലൂടെ വന്ന് തന്റെ നീന്തല്‍ വസ്ത്രം തട്ടിയെടുത്ത് കൊണ്ടുപോയതാണോ എന്നുപോലും എസ്റ്റല സംശയിച്ചു. ഒരേ സമയം അതിശയവും ആശങ്കയും നിറഞ്ഞ മുഖഭാവമാണ് ദൃശ്യങ്ങളില്‍. ഇടയ്ക്കിടെ തന്റെ ആശങ്ക കാമുകനോട് എസ്റ്റല പങ്കുവെയ്ക്കുന്നുണ്ട്. തുടര്‍ന്ന് കാമുകനോട് ടവല്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

വെളളവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ അലിഞ്ഞ് ഇല്ലാതാകുന്ന രാസവസ്തുക്കള്‍ അടങ്ങിയ ബിക്‌നിയാണ് കാമുകി ധരിച്ചിരുന്നത്. കാമുകന്റെ കബളിപ്പിക്കല്‍ കുറച്ച് കടന്നുപ്പോയി എന്ന് ഒരു വിഭാഗം വീഡിയോയുടെ അടിയില്‍ വിമര്‍ശിക്കുന്നുണ്ട്.  കാമുകി വെളത്തില്‍ ഇറങ്ങിയ സമയത്ത് തന്റെ കബളിപ്പിക്കല്‍ എങ്ങനെയാണ് നടക്കാന്‍ പോകുന്നത് എന്ന് ജൂലിയസ് വിളിച്ച് പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ വെളളത്തില്‍ നില്‍ക്കുമ്പോഴാണ് കാമുകന്റെ കബളിപ്പിക്കല്‍ ഏറ്റതായി കാമുകി പിന്നീട് മനസ്സിലാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com