യാത്ര കഴിഞ്ഞാല്‍ ഹെല്‍മറ്റ് എവിടെ സൂക്ഷിക്കും? ആശങ്ക വേണ്ട, മൂന്നായി മടക്കി വയ്ക്കാം; പുതിയ ഡിസൈന്‍

യാത്ര കഴിഞ്ഞാല്‍ ഹെല്‍മറ്റ് എവിടെ സൂക്ഷിക്കും? ആശങ്ക വേണ്ട, മൂന്നായി മടക്കി വയ്ക്കാം; പുതിയ ഡിസൈന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


 
ഹെല്‍മെറ്റിന്റെ ഉപയോഗം ഇരുചക്ര വാഹന യാത്രികരുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കാനുള്ളതാണ്. മൂന്നംഗങ്ങളുള്ള ഒരു കുടുംബം ഇരുചക്രവാഹനത്തില്‍ യാത്രയ്ക്കിറങ്ങുമ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഹെല്‍മെറ്റ് എവിടെ സൂക്ഷിക്കുമെന്ന ആശങ്ക സ്വാഭാവികം. ഇതിന് മറുമരുന്നാകുന്ന രൂപകല്‍പ്പനയുമായി എത്തിയിരിക്കുകയാണ് കേരളാ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ (കെഎസ്‌ഐഡി). 

മൂന്നാക്കി മടക്കി ഉപയോഗിക്കാവുന്ന വിധത്തിലുള്ള
ഹെല്‍മറ്റാണ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇന്റഗ്രേറ്റഡ് ലൈഫ്‌സ്‌റ്റൈല്‍ പ്രോഡക്ട് ഡിസൈന്‍ വിഭാഗത്തിലെ കുട്ടികള്‍ രൂപകല്‍പന ചെയതിരിക്കുന്നത. ഇതിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള ശ്രമം ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിച്ചു കഴിഞ്ഞു. ഫവാസ് കിലിയാനി എന്ന മലപ്പുറംകാരനായ വിദ്യാര്‍ഥിയുടെ മനസിലുദിച്ച ആശയമാണ് രൂപകല്‍പ്പനയായി മാറിയിരിക്കുന്നത്.

ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കിടയില്‍ ഉപയോഗിക്കാവുന്ന ട്രഫില്‍ എന്ന പേരിട്ടിരിക്കുന്ന മാസ്‌ക്‌ഹെല്‍മെറ്റും ഇവര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. മലപ്പുറംകാരനായ നിഖില്‍ ദിനേശാണ് ഇത് തയാറാക്കിയിട്ടുള്ളത്. നിരത്തുകളിലെ പൊടി ശല്യം ഒഴിവാക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ഈ മാസ്‌ക്‌ഹെല്‍മെറ്റ് പുറത്തുനിന്നുള്ള വായുവിനെ ശുദ്ധീകരിച്ച് ശ്വസിക്കാന്‍ സഹായിക്കുന്നു. അകത്തേക്ക് എത്തുന്ന വായുവിനെ ഫില്‍ട്ടര്‍ ചെയ്യുന്നതിനുള്ള ചെറിയ സംവിധാനങ്ങളും മാസ്‌ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. പൊലീസ് വാക്കി ടോക്കി കണക്ടറ്റ് ചെയ്യാവുന്ന സംവിധാനങ്ങളും ഇതില്‍ സജ്ജീകരിച്ചിട്ടുള്ളതിനാല്‍ ഒരു വൈഫൈ സംവിധാനം പോലെ ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ കഴിയും.

ആശുപത്രികളിലെത്തുമ്പോള്‍ ഡോക്ടറെക്കാണാന്‍ കാത്തിരിക്കുന്ന സമയം ലഭിക്കാന്‍ ഹെല്‍ത്ത് പെര്‍ എന്ന പുതിയ സംവിധാനവും കെഎസ്‌ഐഡി വിദ്യാര്‍ഥികള്‍ തയാറാക്കിയിട്ടുണ്ട്. കണ്‍സള്‍ട്ടിംഗ് സമയത്തിനിടെ ബേസിക് ഹെല്‍ത്ത് ചെക്കപ്പുകളായ ബ്ലഡ് പ്രഷര്‍, പള്‍സ് മോണിട്ടറിംഗ്, ശരീര ഭാരം, ഉയരം തുടങ്ങിയവ സ്വയം പരിശോധിക്കാന്‍ കഴിയുന്ന മെഷീന്‍ ആണ് രൂപപ്പെടുത്തിയിരിക്കുന്നത്. രോഗിക്ക് ഇതില്‍ കയറി പരിശോധനയ്ക്കായി ഇരിക്കുമ്പോള്‍ റിസള്‍ട്ട് അവിടെ സ്ഥാപിച്ചിരിക്കുന്ന ഇമോണിട്ടറില്‍ ലഭ്യമാകുന്ന വിധത്തിലാണ് രൂപകല്‍പ്പന.

െ്രെടക്ക് എന്ന പേരില്‍ പ്രോട്ടോ ടൈപ്പ് മുച്ചക്ര ബൈക്കും ഇവിടുത്തെ വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശി ജിതിന്‍ ജ്യോത് രൂപപ്പെടുത്തിയിട്ടുണ്ട്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന നിലയിലുമാണ് ഇത് തയാറാക്കുന്നത്. ഇരുചക്ര വാഹനത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മുച്ചക്ര വാഹനമാണ് ഇത് എന്നത് പ്രത്യേകതയുമാണ്.

കെഎസ്‌ഐഡിക്ക് സാങ്കേതിക സഹായം നല്‍കുന്നത് അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനാണ്(എന്‍.ഐ.ഡി). സിലബസും ഫാക്കല്‍ട്ടിയുമെല്ലാം എന്‍.ഐ.ഡി യുടേതാണ്. മൂന്നു തരത്തിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളാണ് കെഎസ്‌ഐഡി നടത്തുന്നത്.  
വിവരങ്ങള്‍ 04742710393, 2719193 എന്ന നമ്പരിലും www.ksid.ac.in എന്ന വെബ് സൈറ്റിലും ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com