'ചൂടന്‍' രംഗങ്ങളെന്ന് ആക്ഷേപം; വീണ്ടും വിവാദമായി വിവാഹ ഫോട്ടോഷൂട്ട് 

ഷോര്‍ഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്‌നം
'ചൂടന്‍' രംഗങ്ങളെന്ന് ആക്ഷേപം; വീണ്ടും വിവാദമായി വിവാഹ ഫോട്ടോഷൂട്ട് 


സമൂഹമാധ്യമങ്ങളില്‍ വീണ്ടും വിവാദമായി ഒരു വെഡ്ഡിങ് ഫോട്ടോ ഷൂട്ട് കൂടി. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ്ങ് സ്റ്റോറീസ് ചിത്രീകരിച്ച വിവാഹപൂര്‍വ ഷൂട്ടാണ് സഭ്യത ലംഘിച്ചെന്ന് ആക്ഷേപം നേരിടുന്നത്.  പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തികേന്റെയും കൊല്ലം സ്വദേശിനിയായ ലക്ഷ്മിയുടെയും വെഡ്ഡിങ് ഷൂട്ടാണിത്. ഇരുവരും ആവശ്യപ്പെട്ടതനുസരിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

പരമ്പരാഗത ശൈലിയലുള്ള ചിത്രങ്ങള്‍ ഒഴിവാക്കി പുതിയ ട്രെന്റ് പിന്തുടരണം എന്ന ആഗ്രഹമാണ് ഇത്തരത്തില്‍ ഫോട്ടോ ഷൂട്ടിന് തയ്യാറായെതെന്് ഋഷി പറയുന്നു. എന്നാല്‍ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കിട്ടതിന് പിന്നാലെ ചിത്രങ്ങള്‍ ഹിന്ദു പാരമ്പര്യ വിവാഹങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞ് ഒരുകൂട്ടര്‍ കമന്റകളുമായി രംഗത്തെത്തുകയായിരുന്നു. ചിലരുടെ സംശയം കല്യാണത്തിന് മുമ്പ് ഇങ്ങനെയാണെങ്കില്‍ കല്ല്യാണം കഴിഞ്ഞാല്‍ പിന്നെങ്ങനെയായിരിക്കുമെന്നാണ്. 

എന്നാല്‍ ഷൂട്ടില്‍ യാതൊരു തെറ്റുമില്ലെന്നു തന്നെയാണ് ദമ്പതികളുടെ നിലപാട്. ''എന്റെ ഭാര്യയ്‌ക്കൊപ്പം ഞാന്‍ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാര്‍ക്ക് പ്രശ്‌നമില്ല, ബന്ധുക്കള്‍ക്ക് പ്രശ്‌നമില്ല. പിന്നെ സമൂഹമാധ്യമങ്ങളില്‍ ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഷൂട്ട് ചെയ്യുമ്പോള്‍ വസ്ത്രം ധരിച്ചിട്ടുണ്ട്. ഷോര്‍ട്‌സിന്റെയും സ്ലീവ്ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്. പക്ഷേ, ഷോര്‍ഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്‌നം. സാരിയുടെ കുറച്ചു ഭാഗം മാറിയാല്‍ വരെ സദാചാര പൊലീസ് ആകുന്നവരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. ഫോട്ടോഷൂട്ടിന് സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളില്‍ പലതിന്റെയും സഭ്യതയും നിലവാരവും ശ്രദ്ധേയമാണ്. അതിനേക്കാള്‍ സഭ്യത എന്തായാലും ഈ ചിത്രങ്ങള്‍ക്കുണ്ടെന്നും ഇവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com