ഫോണിൽ അലയൻസ് എന്ന് കേട്ടു, വിവാഹാലോചനയെന്ന് കരുതി, അച്ഛന് പറ്റിയ അമളി; വൈറൽ പോസ്റ്റ്

മാട്രിമോണിയൽ സൈറ്റിൽ കയറി മകൾക്ക് വിവാഹം ആലോചിച്ച് അമളി പറ്റിയ ഒരു പിതാവിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പെൺകുട്ടികൾക്ക് വിവാഹപ്രായമായാൽ അവരെ കെട്ടിച്ചുവിടാനുള്ള ടെൻഷൻ ആയിരിക്കും വീട്ടുകാർക്ക്. അതിന് വേണ്ടി കയറിയിറങ്ങാത്ത മാട്രിമോണിയൽ സൈറ്റുകളുമുണ്ടാവില്ല. അത്തരത്തിൽ മാട്രിമോണിയൽ സൈറ്റിൽ കയറി മകൾക്ക് വിവാഹം ആലോചിച്ച് അമളി പറ്റിയ ഒരു പിതാവിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ഹർഷ രാമചന്ദ്രൻ എന്ന പെൺകുട്ടിയാണ് സ്വന്തം പിതാവിന് സംഭവിച്ച അമളി വളരെ രസകരമായി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. 
തനിക്ക് വിവാഹ പ്രായം ആയപ്പോൾ മുതൽ അച്ഛൻ തനിക്ക് വേണ്ടി ആലോചനകൾ ക്ഷണിച്ചു തുടങ്ങിയിരുന്നു. മാട്രിമോണിയൽ സൈറ്റുകളിൽ മണിക്കൂറുകളോളം അച്ഛനും അമ്മയും ചെലവാക്കി. ഒരു ദിവസം അച്ഛൻ രാവിലെ കയറി വന്ന് അമ്മയോട് ഒരു പ്രഖ്യാപനം നടത്തി. ഇന്ന് മകളെ പെണ്ണുകാണാൻ ഒരാൾ വരുന്നുണ്ട് ഒരുങ്ങി നിൽക്കണം. എല്ലാം റെഡിയാക്കി ചെക്കനെ കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് ഒരു അങ്കിൾ ടൈപ്പ് മനുഷ്യൻ കയറി വന്നു.

അച്ഛൻ അയാളെ സൽക്കരിച്ച് കയറ്റി, ചായയും പലഹാരങ്ങളും കൊടുത്തു. വന്നയാളുടെ മുഖത്ത് ഒരു അമ്പരപ്പുണ്ടായിരുന്നു. എന്നാലും അച്ഛന്റെ സൽക്കാരം അയാൾ സ്വീകരിച്ചു. ഒരു പോയിന്റിൽ 'സാർ എത്രയാണ് ഇൻവെസ്റ്റ് ചെയ്യാൻ ആ​ഗ്രഹിക്കുന്നത്! ' എന്ന് അയാൾ ചോദിച്ചു. ഞെട്ടിത്തരിച്ച് നിന്ന അച്ഛൻ പറഞ്ഞു. 'ഇത് എന്റെ മകളുടെ വിവാഹക്കാര്യമാണ്'. 

അമളി തിരിച്ചറിഞ്ഞപ്പോൾ അയാൾ തിരുത്തി 'സർ ഞാൻ ബജാജ് അലയൻസിൽ നിന്നാണ്'. ഫോണിലൂടെ അലയൻസ് എന്ന് കേട്ടപ്പോൾ മകൾക്കുള്ള വിവാഹാലോചനയാണെന്നാണ് അച്ഛൻ കരുതിയത്. എന്റെ മാട്രിമോണിയൽ കഥകളിലെ ഏറ്റവും പ്രിയപ്പട്ട കഥ ഇതാണെന്നും ഹർഷ പറഞ്ഞു. അച്ഛന്റെ അമളി സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. 91,000 ആളുകളാണ് ട്വീറ്റ് വായിച്ചത്. 500 ലൈക്കുകളും പോസ്റ്റിന് ലഭിച്ചു. നിരവധി രസകരമായ കമന്റുകളും പോസറ്റിന് ലഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com