
വിവാഹം ആടി തിമിര്‍ത്ത് ഇന്ത്യന്‍ നായകന്‍ ആഘോഷിച്ചു കഴിഞ്ഞു. ഇനി കോഹ് ലിക്ക് നേരിടേണ്ട ഏറ്റവും വലിയ വെല്ലുവിളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പര്യടനങ്ങളുടെ നാളുകളാണ്. വിവാഹ ആഘോഷങ്ങളില്‍ നിന്നും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത് ഒട്ടും വിഷമകരമല്ലെന്ന് ഇന്ത്യന്‍ നായകന്‍ പറയുന്നു.
കൂടുതല്‍ പ്രാധാന്യമുള്ള ഒരു കാര്യത്തിനായി സമയം ചിലവഴിക്കുകയായിരുന്നു ഞാന്‍. എനിക്കും അനുഷ്‌കയ്ക്കും എന്നും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള സമയമായിരുന്നു അത്. അവിടെ നിന്നും ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക എന്നത് പ്രയാസമേറിയ കാര്യമല്ല. മുന്‍പും തനിക്കതിന് സാധിച്ചിട്ടുണ്ടെന്ന് കോഹ് ലി പറയുന്നു. കഴിഞ്ഞ മൂന്ന് ആഴ്ച ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള പരിശീലനത്തിലായിരുന്നു ഞാന്‍.
പ്രധാനപ്പെട്ട ഒന്ന് മുന്നില്‍ വരുന്നുണ്ട് എന്ന ചിന്ത എന്നില്‍ എപ്പോഴുമുണ്ടായിരുന്നു. അതിനാല്‍ തന്നെ മാനസീകമായി ഞാന്‍ ഒരുങ്ങി കഴിഞ്ഞു. വിദേശത്ത് കളി ജയിക്കാന്‍ കളിക്കളത്തില്‍ തുടര്‍ച്ചയായി കളിച്ച പരിചയം വേണം. കഴിഞ്ഞ തവണ നേടാന്‍ സാധിക്കാതിരുന്നത് ഇത്തവണ സ്വന്തമാക്കണം, അതിനുള്ള വിശപ്പില്‍ തന്നെയാണ് ഞങ്ങളെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കുന്നു.
ജനുവരി അഞ്ചിനാണ് മൂന്ന് ടെസ്റ്റുകളും, ആറ് ഏകദിനങ്ങളും, മൂന്ന് ട്വിന്റി20യുമുള്ള ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്. കോഹ് ലിക്ക് ഒപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്ന അനുഷ്‌ക പുതുവര്‍ഷം നായകനൊപ്പം ആഘോഷിച്ച് മുംബൈയിലേക്ക് തിരിച്ചെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ