വന്നങ്ങ് ജയിച്ചു പോകാമെന്ന് കരുതിയ ഓസീസിന് തെറ്റി; ഇരട്ടചങ്കുമായി കുക്കിന്റെ ഇരട്ട ശതകം

പൊരുതാതെ കീഴടങ്ങാന്‍ ഇംഗ്ലണ്ട് തയ്യാറല്ല. ഇംഗ്ലണ്ട് തയ്യാറല്ലെന്ന് പറഞ്ഞാല്‍ അലസ്റ്റെര്‍ കുക്ക് തയ്യാറല്ല എന്ന് തന്നെ പറയണം
വന്നങ്ങ് ജയിച്ചു പോകാമെന്ന് കരുതിയ ഓസീസിന് തെറ്റി; ഇരട്ടചങ്കുമായി കുക്കിന്റെ ഇരട്ട ശതകം
Updated on

ആഷസ് ഓസീസ് പട നേടിക്കഴിഞ്ഞു. പക്ഷേ പൊരുതാതെ കീഴടങ്ങാന്‍ ഇംഗ്ലണ്ട് തയ്യാറല്ല. ഇംഗ്ലണ്ട് തയ്യാറല്ലെന്ന് പറഞ്ഞാല്‍ അലസ്റ്റെര്‍ കുക്ക് തയ്യാറല്ല എന്ന് തന്നെ പറയണം. 

നാലാം ടെസ്റ്റിലും അനായാസ വിജയം ലക്ഷ്യമിട്ടിറങ്ങിയ ഓസീസിനെ വലച്ച് ഡബിള്‍ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു കുക്ക്. കുക്കിന്റെ ഇരട്ടശതകത്തോടെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 491 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 

മെല്‍ബണില്‍ കളിക്കാനെത്തുന്ന വിദേശ ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് കുക്ക് തന്റെ പേരിലാക്കിയത്. ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് 164 റണ്‍സിന്റെ ലീഡായി. ഓസീസ് ആക്രമണത്തെ ചെറുത്ത് സ്റ്റുവര്‍ട്ട് ബ്രോഡായിരുന്നു കുക്കിന് മികച്ച പിന്തുണ നല്‍കിയത്. 56 റണ്‍സ് നേടിയ ബ്രോഡ് നൂറ് വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പും കുക്കിനൊപ്പം തീര്‍ത്തും. 

66ല്‍ എത്തിനില്‍ക്കെ കുക്കിനെ ഓസീസ് നായകന്‍ സ്റ്റീവ് സ്മിക്ക് കൈവിട്ടിരുന്നു. തിരികെ കിട്ടിയ ജീവന്‍ ബാറ്റ്‌സ്മാന്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു കുക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com