ഐപിഎല്‍ ലേലം:  വിദേശ താരങ്ങള്‍ മുന്നില്‍

ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിലെ മികച്ച പ്രകടനമാണ് സ്‌റ്റോക്ക്‌സിനും മില്‍സിനും ഐപിഎല്‍ ഏഴാം സീസണില്‍ മൂല്യം കൂടാന്‍ കാരണമായത്‌ 
ഐപിഎല്‍ ലേലം:  വിദേശ താരങ്ങള്‍ മുന്നില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ നടക്കുന്ന ഐപിഎല്‍ ഏഴാം സീസണിലേക്കുള്ള താര ലേലം പുരോഗമിക്കുന്നു. വിദേശ താരങ്ങള്‍ക്കാണ് ടീമുകള്‍ കോടികള്‍ എറിയുന്നത്. ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്‌റ്റോക്ക്‌സ്, ടൈമല്‍ മില്ലര്‍ എന്നിവരാണ് ഇതുവരെ ഏറ്റവും കൂടുതല്‍ തുക നല്‍കി ടീമുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. ബെന്‍സ്‌റ്റോക്‌സിനെ 14.5 കോടി രൂപയെറിഞ്ഞ് റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സ് സ്വന്തമാക്കിയപ്പോള്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ടൈമല്‍ മില്‍സിന് 12 കോടി രൂപയ്ക്കാണ് ടീമിലെത്തിച്ചിരിക്കുന്നത്.
ഏഴ് ഐക്കണ്‍ പ്ലേയേഴ്‌സില്‍ഒരാളായ സ്‌റ്റോക്കിന്റെ അടിസ്ഥാന വില 2 കോടി രൂപയായിരുന്നു. അടിസ്ഥാന വിലയുടെ ഏഴിരട്ടിക്കാണ് സ്‌റ്റോക്കിനെ പൂനെ സ്വന്തമാക്കിയത്.50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മില്‍സിനെ 24 ഇരട്ടി അധികം തുക നല്‍കിയാണ് ആര്‍സിബി സ്വന്തമാക്കിയത്.
പൂനെയ്ക്കായി 14 മത്സരങ്ങള്‍ക്ക് മാത്രമാണ് സ്‌റ്റോക്ക്‌സിന്റെ സേവനം ലഭ്യമാവുക. മുംബൈയായിരുന്നു സ്‌റ്റോക്കിനായി ആദ്യമെത്തിയത്. പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സും, ഡല്‍ഹി ഡെയര്‍ഡെവിള്‍സും, സണ്‍റൈസേഴ്‌സ് ഹൈദരാബാദുമെത്തിയെങ്കിലും 14.5 എന്ന മോഹവിലയ്ക്ക് സ്‌റ്റോക്ക് പൂനെ ടീമിന്റെ ഭാഗമായി.ഇന്ത്യന്‍ പരമ്പരയിലെ മികച്ച പ്രകടനമാണ് സ്‌റ്റോക്കിന്റെ താരമൂല്യം ഉയര്‍ത്തിയത്.
മില്‍സിന്റെ കാര്യത്തില്‍ ംബൈയും പഞ്ചാബും കൂടിയാരംഭിച്ച ലേലം ഏഴ് കോടി കടന്നപ്പോളാണ് ആര്‍സിബി രംഗത്തെത്തിയത്. മുംബൈ പിന്മാറിയപ്പോള്‍ കൊല്‍ക്കത്ത അരങ്ങത്തേക്കെത്തി. അവസാനം ആര്‍സിബി പൊന്നും വിലകൊടുത്ത് ലേലം ഉറപ്പിയ്ക്കുകയായിരുന്നു.
നിക്കോളസ് പൂരന്‍(മുംബൈ -30 ലക്ഷം), കാഗിസോ റബാഡ(ഡല്‍ഹി -5 കോടി), ട്രെന്റ് ബൗള്‍ട്ട്(കൊല്‍ക്കത്ത-5 കോടി), പാറ്റ് കമ്മിന്‍സ്( ഡല്‍ഹി - 4.5 കോടി), മിച്ചല്‍ ജോണ്‍സണ്‍(മുംബൈ- 2 കോടി) എന്നിവരുടെ ലേലമാണ് ഇതുവരെ പൂര്‍ത്തിയായിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com