ലോഡ്സ് : ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് കനത്ത മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ആദ്യ രണ്ട് സെഷനുകൾ പൂർത്തിയാകേണ്ട ദിനമായിരുന്നിട്ടും ടോസിംഗ് പോലും നടത്താനാവാത്തവിധം മഴ പെയ്തതുകൊണ്ട് കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. പിച്ച് പരിശോധിച്ചശേഷം അംപയർമാരുടെ തീരുമാനപ്രകാരമാണ് ആദ്യ ദിനം ഉപേക്ഷിച്ചത്.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം മാത്രമാണ് പൂർത്തിയാക്കിയത്. ആദ്യ ടെസ്റ്റില്‍ 31റൺസിന് പരാജയം അറിഞ്ഞ ഇന്ത്യ രണ്ടാം ടെസ്റ്റിലൂടെ പരമ്പരയിൽ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. രണ്ടാം മത്സരം മഴ മൂലം തുടരാൻകഴിയാതെവരുമ്പോൾ കൂടുതൽ പ്രതിസന്ധിയിലാകുന്നതും ഇന്ത്യൻ നിരതന്നെ. ഇനിയുള്ള മൂന്ന് ടെസ്റ്റുകളിൽ ഒരെണ്ണമെങ്കിലും തോറ്റാൽ പരമ്പര നേട്ടം എന്ന സ്വപ്നം കൈവിട്ടുപോകും. മറിച്ച് അടുത്ത മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചാൽ പരമ്പരയിൽ വ്യക്തമായ ആധിപത്യമുറപ്പിക്കാൻ അവർക്കാകും.
നായകൻ വിരാട് കൊഹ്ലി ഒഴികെയുള്ളവർ ഫോമിലേക്കെത്താത്തതാണ് ഇന്ത്യൻ നിര നേരിടുന്ന പ്രധാന പ്രതിസന്ധി. പരമ്പരയിലെ ഇനിയുള്ള കളികളിൽ ബാറ്റിംഗ് ലൈനപ്പിൽ വരുത്തുന്ന മാറ്റങ്ങളാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. ചേതേശ്വർ പുജാരയെ കളിപ്പിക്കുന്നതുപോലുള്ള കാര്യങ്ങളാകും ടീം മാനേജ്മെന്റിന്റെ പരിഗണനയിലുണ്ടാകുക. ഓഗസ്റ്റ് 18നാണ് സീരീസിലെ മൂന്നാം ടെസ്റ്റ് മത്സരം ആരംഭിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ