നെഞ്ച് വിരിച്ച് കൊമ്പുകോര്‍ത്ത് നായകന്മാര്‍, പിന്നാലെ പൊട്ടലും ചീറ്റലും; ഒടുവില്‍ അമ്പയറുടെ ഓര്‍മിപ്പിക്കല്‍

കയ് വിട്ടുപോകുമായിരുന്ന നിമിഷം പക്ഷേ വലിയ സംഭവവികാസങ്ങളിലേക്കെത്താതെ ഒഴിഞ്ഞുമാറി
നെഞ്ച് വിരിച്ച് കൊമ്പുകോര്‍ത്ത് നായകന്മാര്‍, പിന്നാലെ പൊട്ടലും ചീറ്റലും; ഒടുവില്‍ അമ്പയറുടെ ഓര്‍മിപ്പിക്കല്‍

ഒരു കൂട്ടിയിടി പെര്‍ത്തില്‍ ഒഴിഞ്ഞുമാറിയത് തലനാരിഴയ്ക്കാണ്. അതും ഇരു നായകന്മാരും തമ്മില്‍. കയ് വിട്ടുപോകുമായിരുന്ന നിമിഷം പക്ഷേ വലിയ സംഭവവികാസങ്ങളിലേക്കെത്താതെ ഒഴിഞ്ഞുമാറി. എന്നാലതിന്റെ പൊട്ടലും ചീറ്റലും പെര്‍ത്തില്‍ നാലാം ദിനം കണ്ടു. ഇന്നലെ നിയന്ത്രണം വിട്ടത് നിങ്ങള്‍ക്കല്ലേ, ഇന്ന് ശാന്താനാവാന്‍ നോക്കുന്നതെന്താണ്? ഇരു നായകന്മാരും തമ്മില്‍ നാലാം ദിനം പെര്‍ത്തില്‍ കൊമ്പുകോര്‍ത്തപ്പോള്‍ പെയ്ന്‍ കോഹ് ലിക്ക് നേരെ വന്ന് ചോദിച്ചത് ഇങ്ങനെയാണ്. മൂന്നാം ദിനത്തിലെ കൊമ്പുകോര്‍ക്കലിന്റെ തുടര്‍ച്ചയായിരുന്നു നാലാം ദിനം കണ്ടത്. എന്നാല്‍ ഇരുനായകരേയും സമാധാനിപ്പിക്കാന്‍ അമ്പയര്‍ക്ക് ഇടപെടേണ്ടി വന്നു. 

നാലാം ദിനം കള തുടങ്ങിയപ്പോള്‍ പെയ്‌നായിരുന്നു കൂടുതല്‍ പ്രകോപിതന്‍. കോഹ് ലിക്ക് നേരെ തിരിഞ്ഞ് സംസാരിച്ചുകൊണ്ടേയിരുന്നു ഓസീസ് നായകന്‍. ഇന്ന് എന്താണ് നിങ്ങള്‍ ശാന്തനാവാന്‍ ശ്രമിക്കുന്നത് എന്ന പെയ്‌നിന്റെ ചോദ്യം വന്നപ്പോഴെ അമ്പയര്‍ ഗഫനി ഇടപെട്ടു. മതിയാക്കാം എന്ന് അമ്പയര്‍ പറഞ്ഞപ്പോഴും നിര്‍ത്താന്‍ പെയ്ന്‍ തയ്യാറായിരുന്നില്ല. പരസ്പരം സംസാരിക്കാന്‍ അനുവാദമുണ്ടെന്നായി പെയ്ന്‍. 

കളിക്കൂ, നിങ്ങളല്ലേ നായകര്‍ എന്നും ഗഫനി പറഞ്ഞെങ്കിലും പെയ്ന്‍ നിര്‍ത്തിയില്ല. നിങ്ങള്‍ നായകനാണ് പെയ്ന്‍ എന്ന് വീണ്ടും ഓസീസ് നായകനെ അമ്പയര്‍ക്ക് ഓര്‍മിപ്പിക്കേണ്ടി വന്നു. കീപ്പ് യുവര്‍ കൂള്‍ വിരാട് എന്ന് പറഞ്ഞാണ് ടിം അവസാനിപ്പിച്ചത്. ഈ സമയം ചിരിച്ചുകൊണ്ടായിരുന്നു കോഹ് ലിയുടെ നില്‍പ്പ്. 

ഓസീസ് ഇന്നിങ്‌സിന്റെ 71ാം ഓവറിലായിരുന്നു സംഭവം. ഈ സംഭവം നടക്കുന്നതിന് ഏതാനും ഡെലിവറിക്ക് മുന്‍പ്, പിച്ചില്‍ ഇരു നായകന്മാരും കൂട്ടിയിടിയുടെ വക്കില്‍ വന്നിരുന്നു. റണ്ണിനായി ഓടുന്നതിന് ഇടയില്‍ ക്രീസിനടുത്തേക്കെത്തിയ കോഹ് ലിയും പെയ്‌നും തമ്മില്‍ കൂട്ടിയിടിക്കാന്‍ പോയെങ്കിലും നിന്നിടത്ത് നിന്ന് മാറാതെ കോഹ് ലിയും പെയ്‌നും അത് ഒഴിവാക്കി. എന്നാല്‍ തന്റെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞ് കോഹ് ലി അമ്പയറെ സമീപിച്ചു. ഇതിനോടുള്ള പ്രതികരണമാണ് പെയ്‌നില്‍ നിന്നും പിന്നെ വന്നത്. എന്നാല്‍ പെയ്‌നിനോട് കോഹ് ലി പറയുന്നതെന്തെന്ന് സ്റ്റമ്പ് മൈക്കില്‍ പെട്ടില്ല. ഇതിന് പിന്നാലെ കോഹ് ലിക്ക് നേരെയുള്ള വിമര്‍ശനവുമായി എത്തുകയാണ് ഓസീസ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com